Shashi Tharoor

മോദി പരാമർശം: ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പാനമ സന്ദർശനത്തിനിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം.

സിന്ദൂരം തുടച്ചവർക്ക് ശക്തമായ മറുപടി നൽകി; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം തുടച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ശശി തരൂർ എംപി. ഭീകരതയ്ക്ക് ഇന്ത്യ എന്ത് മറുപടി നൽകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.

ശശി തരൂരിന്റെ രാഷ്ട്രീയ ലക്ഷ്യമെന്ത്? കോൺഗ്രസിൽ നിന്ന് അകലുന്നോ?
ശശി തരൂർ എം.പി.യുടെ രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിനകത്തും പുറത്തും ചർച്ചകൾക്ക് വഴിവെക്കുന്നു. തുർക്കിക്ക് സഹായം നൽകിയതിനെ വിമർശിച്ചതും, കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചതും അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. തരൂരിന്റെ ലക്ഷ്യമെന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
ഓപ്പറേഷൻ സിന്ദൂരുമായി ശശി തരൂർ യുഎസിലേക്ക്; സന്ദർശനം ട്രംപിനെയും
ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തര തലത്തിൽ വിശദീകരിക്കുന്നതിനായി ഡോക്ടർ ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം അമേരിക്കയിലേക്ക് യാത്ര തുടങ്ങി. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശ്ശബ്ദമാക്കാൻ സാധിക്കില്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തുമെന്നും തരൂർ പ്രസ്താവിച്ചു. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ലോകത്ത് നിലനിൽക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ കാര്യത്തിൽ വിവാദത്തിന്റെ ആവശ്യമില്ല; നിലപാട് വ്യക്തമാക്കി ജോൺ ബ്രിട്ടാസ്
ശശി തരൂരിനെ കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദം കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്ന് ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. വിദേശ നയതന്ത്ര രംഗത്ത് ശശി തരൂരിനുള്ള കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിവിധ രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂർ വീണ്ടും വിവാദത്തിൽ; കോൺഗ്രസ് നേതൃത്വത്തിന് തലവേദന
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ വീണ്ടും വിവാദങ്ങളിൽ നിറയുന്നു. സിപിഐഎം ഭരിക്കുന്ന കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചും, ഓപ്പറേഷൻ സിന്ദൂരിൽ സർക്കാരിനെ പിന്തുണച്ചും അദ്ദേഹം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു. അദ്ദേഹത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.

ശശി തരൂർ പാർട്ടിക്ക് വിധേയനാകണം; നിലപാട് കടുപ്പിച്ച് പി.ജെ. കുര്യൻ
ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ രംഗത്ത്. ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണമെന്ന് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല, എന്നാൽ തെറ്റുകളും തുറന്നു പറയണം എന്നും കുര്യൻ പറഞ്ഞു.

രാഷ്ട്രത്തിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ്; പ്രതികരണവുമായി ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ദേശ സേവനം പൗരന്മാരുടെ കടമയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

പാക് ഭീകരത തുറന്നു കാട്ടാൻ; കേന്ദ്ര സംഘത്തെ നയിക്കാൻ ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂരിനെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ളതിനാലും ക്ഷണം സ്വീകരിക്കുന്നതായി തരൂർ അറിയിച്ചു. കോൺഗ്രസ് പാർട്ടി നൽകിയ പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു.

പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യയുടെ പ്രതിനിധി സംഘം; തരൂരിനെ ആദ്യം നിയോഗിച്ചത് വിവാദമായി
പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ തുറന്നു കാണിക്കാനായി ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. കോൺഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂരിന്റെ പേരില്ലാതിരുന്നത് വിവാദമായി. ആദ്യ സംഘത്തെ തരൂർ നയിക്കുമെന്ന കേന്ദ്ര തീരുമാനത്തെ കോൺഗ്രസ് വിമർശിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. താൻ പാർട്ടി വക്താവല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തരൂരിന് താക്കീതുമായി കോൺഗ്രസ്; നിലപാട് തിരുത്തണമെന്ന് നിർദ്ദേശം
ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് കോൺഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നും നേതൃത്വം നിർദേശിച്ചു. ശശി തരൂർ പരിധി ലംഘിച്ചെന്നും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.