Shashi Tharoor

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂർ; ഇത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായം
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി രംഗത്ത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി കാണുന്നതിനപ്പുറം അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്റെ കാർക്കശ്യം പൊതുജീവിതത്തിൽ ഭീതി നിറച്ചെന്നും തരൂർ തന്റെ ലേഖനത്തിൽ പറയുന്നു.

ശശി തരൂരിന്റെ സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന് കോൺഗ്രസ്
ശശി തരൂർ പങ്കുവെച്ച സർവേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതൃത്വം. സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന് വിലയിരുത്തൽ. കേരളത്തിൽ ജനപ്രീതിയുണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.

ശശി തരൂരിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന സർവേയോട് പ്രതികരിച്ച് സണ്ണി ജോസഫ്
സംഘടനാപരമായ കരുത്ത് വർദ്ധിപ്പിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. എല്ലാ തലങ്ങളിലും പുനഃസംഘടനകൾ ഉണ്ടാകും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തുമെന്നും ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

ശശി തരൂരിന് പി. കേശവദേവ് പുരസ്കാരം; ഡയബ്സ്ക്രീന് പുരസ്കാരം ഡോ. ബന്ഷി സാബുവിന്
പി. കേശവദേവ് സാഹിത്യ പുരസ്കാരം ശശി തരൂരിനും ഡയബ്സ്ക്രീൻ പുരസ്കാരം ഡോ. ബൻഷി സാബുവിനും നൽകും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സാഹിത്യ-ആരോഗ്യ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മുഖ്യമന്ത്രിയാകാൻ ശശി തരൂരിന് യോഗ്യതയെന്ന് സർവേ
ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ ഫലം. യുഡിഎഫിൽ ഒരു വിഭാഗം ശശി തരൂരിനെ പിന്തുണക്കുന്നു. 28 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് തരൂർ എക്സിലൂടെ അറിയിച്ചു.

കേരളത്തിലെ പൊതുജനാരോഗ്യം അപകടത്തിൽ; സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ശശി തരൂർ
കേരളത്തിലെ പൊതുജനാരോഗ്യ മേഖല പ്രതിസന്ധിയിലാണെന്നും അടിയന്തര ശ്രദ്ധയും പരിഹാരവും ആവശ്യമാണെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങളായി നേടിയെടുത്ത നേട്ടങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ഇതിന് അധികാരികൾ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തനിക്ക് ലഭിച്ച മികച്ച ചികിത്സയും പരിചരണവും ചൂണ്ടിക്കാട്ടി ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ബിജെപിയിലേക്ക് പോകാനില്ല; പ്രധാനമന്ത്രിയെക്കുറിച്ചുള്ള ലേഖനം ദേശീയ ഐക്യം ലക്ഷ്യമിട്ടുള്ളതെന്ന് ശശി തരൂർ
ശശി തരൂർ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം ബിജെപിയിലേക്കുള്ള ചുവടുവെപ്പാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. തൻ്റെ ലേഖനം ദേശീയ ഐക്യം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു പാർട്ടിയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ളതല്ല രാജ്യത്തിൻ്റെ വിദേശനയമെന്നും തരൂർ കൂട്ടിച്ചേർത്തു.

മോദിയുടെ ഇടപെടലുകൾക്ക് പിന്തുണയുമായി തരൂർ; ഓപ്പറേഷൻ സിന്ദൂരും പ്രശംസിച്ച് കോൺഗ്രസ് എം.പി
കോൺഗ്രസ് എംപി ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ഇടപെടലുകൾക്ക് കൂടുതൽ പിന്തുണ അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ രാജ്യം നൽകിയ ശക്തമായ സന്ദേശമായിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂർ വീണ്ടും വിദേശത്തേക്ക്; രണ്ടാഴ്ചത്തെ സന്ദർശനത്തിൽ യുകെയും റഷ്യയും
ശശി തരൂർ എം.പി. വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. രണ്ടാഴ്ച നീളുന്ന യാത്രയിൽ യുകെയും റഷ്യയും സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷൻ എന്ന നിലയിൽ നയതന്ത്രതല ചർച്ചകളും അജണ്ടയിലുണ്ട്.

തരൂരിൻ്റെ രാഷ്ട്രീയം വ്യക്തിപരമായ താൽപ്പര്യങ്ങൾ മാത്രം; ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി
ശശി തരൂരിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഭാരതാംബ വിവാദത്തിൽ വലിയ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെയും ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള കളക്ടറുടെ തീരുമാനം പിൻവലിച്ചതിനെയും സുരേഷ് ഗോപി വിമർശിച്ചു.

നിലമ്പൂരിൽ ശശി തരൂരിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രചാരണത്തിന് ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ച് തരൂർ പരസ്യമായി പ്രതികരിച്ചത് വിവാദമായി. അദ്ദേഹത്തിന്റെ പ്രസ്താവനകളെ അവഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം.

ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നിലപാട് കടുപ്പിച്ച് നേതാക്കൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂർ എം.പി.യുടെ പ്രസ്താവനക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിന്റെ നടപടി മനഃപൂർവമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അദ്ദേഹത്തെ പുറത്താക്കിയാൽ അത് തരൂരിന് ഗുണകരമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ തൽക്കാലം നിലപാട് മയപ്പെടുത്തുകയാണ്.