Shashi Tharoor

ശശി തരൂർ വീണ്ടും വിവാദത്തിൽ; കോൺഗ്രസ് നേതൃത്വത്തിന് തലവേദന
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ വീണ്ടും വിവാദങ്ങളിൽ നിറയുന്നു. സിപിഐഎം ഭരിക്കുന്ന കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചും, ഓപ്പറേഷൻ സിന്ദൂരിൽ സർക്കാരിനെ പിന്തുണച്ചും അദ്ദേഹം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു. അദ്ദേഹത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.

ശശി തരൂർ പാർട്ടിക്ക് വിധേയനാകണം; നിലപാട് കടുപ്പിച്ച് പി.ജെ. കുര്യൻ
ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ രംഗത്ത്. ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണമെന്ന് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല, എന്നാൽ തെറ്റുകളും തുറന്നു പറയണം എന്നും കുര്യൻ പറഞ്ഞു.

രാഷ്ട്രത്തിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ്; പ്രതികരണവുമായി ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ദേശ സേവനം പൗരന്മാരുടെ കടമയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

പാക് ഭീകരത തുറന്നു കാട്ടാൻ; കേന്ദ്ര സംഘത്തെ നയിക്കാൻ ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂരിനെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ളതിനാലും ക്ഷണം സ്വീകരിക്കുന്നതായി തരൂർ അറിയിച്ചു. കോൺഗ്രസ് പാർട്ടി നൽകിയ പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു.

പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യയുടെ പ്രതിനിധി സംഘം; തരൂരിനെ ആദ്യം നിയോഗിച്ചത് വിവാദമായി
പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ തുറന്നു കാണിക്കാനായി ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. കോൺഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂരിന്റെ പേരില്ലാതിരുന്നത് വിവാദമായി. ആദ്യ സംഘത്തെ തരൂർ നയിക്കുമെന്ന കേന്ദ്ര തീരുമാനത്തെ കോൺഗ്രസ് വിമർശിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. താൻ പാർട്ടി വക്താവല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തരൂരിന് താക്കീതുമായി കോൺഗ്രസ്; നിലപാട് തിരുത്തണമെന്ന് നിർദ്ദേശം
ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് കോൺഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നും നേതൃത്വം നിർദേശിച്ചു. ശശി തരൂർ പരിധി ലംഘിച്ചെന്നും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.

ഇന്ത്യാ-പാക് വെടിനിർത്തൽ: തരൂരിന്റെ നിലപാട് കോൺഗ്രസിൽ ഭിന്നതയുണ്ടാക്കുന്നു
ഇന്ത്യാ-പാക് വെടിനിർത്തൽ കരാറിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ വ്യത്യസ്ത നിലപാട് ശ്രദ്ധേയമാകുന്നു. 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഭീകരരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കോൺഗ്രസ് വിമർശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം.

ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനമെന്ന് ശശി തരൂർ
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമുണ്ടെന്ന് ശശി തരൂർ. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണ്. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, സമാധാനമാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിൽ ശശി തരൂരിന്റെ വിമർശനം
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിൽ ശശി തരൂർ എംപി വിമർശനം ഉന്നയിച്ചു. ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയെക്കുറിച്ച് പരാമർശിക്കാതിരുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും തരൂർ വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് മനം മാറ്റം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയിൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ശരിയാണെന്ന് പല കോൺഗ്രസ് നേതാക്കളും സമ്മതിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കൊവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് ശശി തരൂർ
കൊവിഡ് വാക്സിൻ നയതന്ത്രത്തിൽ കേന്ദ്ര സർക്കാരിന്റെ മികച്ച പ്രകടനത്തെ ശശി തരൂർ എംപി പ്രശംസിച്ചു. 100-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമ്മിത വാക്സിനുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ആരോഗ്യ നയതന്ത്രത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു.