School Incident

വിദ്യാര്ത്ഥിയുടെ കര്ണപടം തകര്ത്ത സംഭവം: പ്രധാനാധ്യാപകന് അവധിയില് പോകാൻ നിർദ്ദേശം
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ കർണപടം തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന് അവധിയിൽ പോകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മിതൃമ്മല സ്കൂളിൽ റാഗിങ്; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
തിരുവനന്തപുരം മിതൃമ്മല ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പോലീസ് കേസെടുത്തു. മുടി വെട്ടിയില്ലെന്നും, നല്ല ഷർട്ട് ധരിച്ചെന്നും പറഞ്ഞ് മർദ്ദിച്ചെന്ന് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ജുവനെൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരന് പരിക്ക്
തെലങ്കാനയിലെ സൈദാബാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരനായ എൽ കെ ജി വിദ്യാർത്ഥിക്ക് പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും പിന്നീട് അധ്യാപികയാണ് ടിഫിൻ ബോക്സ് എറിഞ്ഞതെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

പ്രിൻസിപ്പലിനെ മാറ്റാൻ കുടിവെള്ള ടാങ്കിൽ വിഷം കലക്കി; ശ്രീരാമസേന നേതാവ് അറസ്റ്റിൽ
കർണാടകയിലെ ബെലഗാവിയിൽ പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂൾ കുടിവെള്ള ടാങ്കിൽ വിഷം കലക്കിയ കേസിൽ ശ്രീരാമസേന നേതാവ് അറസ്റ്റിലായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. സംഭവത്തിൽ നിരവധി കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റേതാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ പ്രധാനാധ്യാപികയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

തേവലക്കരയിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികളെ കാൽ കഴുകിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
ഭാരതീയ വിദ്യാ നികേതൻ സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഇത് ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തും.

താനെയിൽ സ്കൂളിൽ ആർത്തവ പരിശോധന: പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിലായി. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ പരിശോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥിനികളാണ് ഈ അതിക്രമത്തിന് ഇരയായത്.

കോട്ടൺ ഹിൽ സ്കൂൾ സംഭവം: അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി; മന്ത്രി വി ശിവൻകുട്ടി
കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികളെ ഏത്തമിടിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സംഭവത്തിൽ കുറ്റാരോപിതയായ അദ്ധ്യാപികയോട് വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്ലസ് വൺ അലോട്ട്മെൻ്റ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.

കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ പൂട്ടിയിട്ട് ഏത്തമിടീച്ചു; അദ്ധ്യാപികയോട് വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ DEO ഡിയോയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സ്കൂളിലെ അദ്ധ്യാപികക്കെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കാക്കനാട് സ്കൂൾ സംഭവം: മൂന്ന് അധ്യാപകർ സസ്പെൻഡിൽ
കൊച്ചി കാക്കനാട് തെങ്ങോട് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മേൽ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒരു അധ്യാപികയെ സ്ഥലം മാറ്റി. കുട്ടിയുടെ മേൽ നായ്ക്കുരണക്കായ് എറിഞ്ഞ വിദ്യാർത്ഥിനികളുടെ പരീക്ഷാ കേന്ദ്രവും മാറ്റി.

കാക്കനാട് സ്കൂളിൽ നായ്ക്കുരണപ്പൊടി പ്രയോഗം; പൊലീസ് കേസ്
കാക്കനാട് സ്കൂളിൽ സഹപാഠികൾ പെൺകുട്ടിയുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറി. പെൺകുട്ടിക്ക് ദിവസങ്ങളോളം ചികിത്സ തേടേണ്ടി വന്നു. സഹപാഠികൾക്കും അധ്യാപകർക്കുമെതിരെ പോലീസ് കേസെടുത്തു.