Savarkar

സവർക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തിക്കൊടുക്കുന്നത് ചരിത്രനിഷേധം: മുഖ്യമന്ത്രി
സവർക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം നൽകുന്നത് ചരിത്ര നിഷേധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവത്കരിക്കുന്നത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കലാണ്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗാന്ധിക്ക് മുകളിൽ സവർക്കർ; വിവാദമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. മഹാത്മാഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രം വെച്ചതാണ് വിവാദത്തിന് കാരണം. പോസ്റ്ററിൽ നെഹ്റുവിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ല.

സവർക്കർ പരാമർശം: ഗവർണറുടെ നിലപാടിനെതിരെ എൽഡിഎഫ് കൺവീനർ
കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണറുടെ പ്രസ്താവനയ്ക്ക് എതിരെ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്ത്. ഗവർണറുടെ മുൻകാല രാഷ്ട്രീയ നിലപാടുകളാവാം ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവർക്കറെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

സവർക്കർ വിവാദം: ഗവർണറുടെ പ്രസ്താവനക്കെതിരെ എസ്എഫ്ഐ
ഗവർണർ രാജേന്ദ്ര അർലേക്കറുടെ സവർക്കർ രാജ്യദ്രോഹിയല്ല എന്ന പ്രസ്താവനയെ എസ്എഫ്ഐ വിമർശിച്ചു. ചരിത്രം പഠിക്കാൻ ഗവർണറെ എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി പി സാനു ഉപദേശിച്ചു. മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയും രാജ്യവിഭജനത്തിന് വഴിയൊരുക്കിയയാളുമാണ് സവർക്കറെന്ന് വി പി സാനു പറഞ്ഞു.

സവർക്കർ അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് പുണെ കോടതി സമൻസ്
സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ആവശ്യപ്പെട്ടു. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. സവർക്കറിന്റെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയിലാണ് നടപടി.