Samastha

സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി രാജിവെച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി കൂടത്തായി രാജിവെച്ചു. തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും അദ്ദേഹം ആരോപിച്ചു. ചില വ്യക്തികളുടെ താല്പര്യപ്രകാരമാണ് അവിശ്വാസപ്രമേയമെന്നും നാസർ ഫൈസി വിമർശിച്ചു.

ആഗോള അയ്യപ്പ സംഗമം: സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രം
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ സമസ്ത മുഖപത്രം രംഗത്ത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വ്യക്തിയാണെന്ന് മുഖപ്രസ്സംഗത്തിൽ വിമർശനമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ മത സമുദായ സംഘടനകളെ ഉപയോഗിക്കുന്നുവെന്നും വിമർശനമുണ്ട്.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവെച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസി കൂടത്തായി രാജി വെച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു.

ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിക്കെതിരെ ആഞ്ഞടിച്ച് ബഹാവുദ്ദീൻ നദ്വി
ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിക്കെതിരെ സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്വി രംഗത്ത്. തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ഭയമില്ലാതെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ പ്രസ്താവനകളെ ചിലർ ദുരുദ്ദേശപരമായി വളച്ചൊടിക്കുകയാണെന്നും നദ്വി ആരോപിച്ചു.

മന്ത്രിമാര്ക്കും എംഎല്എമാര്ക്കുമെതിരായ പരാമര്ശത്തില് ഉറച്ച് ബഹാവുദ്ദീന് നദ്വി
മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി സമസ്ത ഇകെ വിഭാഗം നേതാവ് ബഹാവുദ്ദീൻ മുഹമ്മദ് നദ്വി അറിയിച്ചു. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഈ വിഷയത്തിൽ ആർക്കെങ്കിലും പ്രതിഷേധമുണ്ടെങ്കിൽ അവർ അനാശാസ്യം നിർത്തിവയ്ക്കുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ഭേദഗതി നിയമം; സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് സർക്കാർ വഖഫ് ഭൂമികൾ ഏറ്റെടുക്കുന്നുവെന്ന് സമസ്ത ആരോപിച്ചു. നിയമത്തിന്റെ പേരിൽ കെട്ടിടങ്ങളും ഭൂമിയും പിടിച്ചെടുക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

സമസ്ത-ലീഗ് തർക്കം; പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്ത ലീഗ് തർക്കത്തിൽ ഇതുവരെ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. കോഴിക്കോട് നടന്ന രണ്ടാം ഘട്ട സമവായ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയുള്ള പ്രശ്നങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ സമയമാറ്റത്തിലെ വാർത്തകൾക്കെതിരെ സമസ്ത; വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് സത്താർ പന്തല്ലൂർ
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ രംഗത്ത്. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചില മാധ്യമങ്ങൾ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ സമയമാറ്റം: അനുകൂല തീരുമാനമില്ലെങ്കിൽ സമരവുമായി സമസ്ത
സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മാറ്റില്ലെന്ന പ്രസ്താവന വന്നാൽ, സമസ്തയും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് എം.ടി. അബ്ദുള്ള മുസ്ലിയാർ വ്യക്തമാക്കി. പ്രതിഷേധം ശക്തമാക്കുന്നതിലൂടെ സർക്കാരിന് പ്രതികൂലമായ സ്ഥിതി ഉണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.

സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധം കടുപ്പിച്ച് സമസ്ത
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രതിഷേധം ശക്തമാക്കുന്നു. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ തുടർന്നാണ് സമസ്ത പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത്. സർക്കാർ ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു.

മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാർ. മദ്രസാ പഠനം മികച്ച രീതിയിൽ നടക്കുന്ന ഒന്നാണെന്നും, ഇവിടെ തീവ്രവാദത്തിൻ്റെയോ ഭീകരവാദത്തിൻ്റെയോ പഠനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രം. കൂടിയാലോചനകളില്ലാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും വിമർശനം. സംസ്ഥാനത്തെ സ്കൂൾ പഠന സാഹചര്യം സർക്കാരിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.