Saji Cherian

മന്ത്രി സജി ചെറിയാനെതിരെ ഒന്നുപറഞ്ഞില്ല, വാർത്ത വളച്ചൊടിച്ചു: വേടൻ
റാപ്പർ വേടൻ മന്ത്രി സജി ചെറിയാനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് മന്ത്രി. അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള അംഗീകാരമാണ്. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു.

സജി ചെറിയാന്റെ പരാമർശം അപമാനകരം; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി റാപ്പർ വേടൻ. അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പിന്തുണയുടെ ഭാഗമായാണ് പുരസ്കാരം എന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും വേടൻ ദുബായിൽ വെച്ച് പറഞ്ഞു. ചലച്ചിത്ര അവാർഡ് നൽകി എന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ കൂട്ടിച്ചേർത്തു.

അവാർഡ് വിവാദം: സജി ചെറിയാനെതിരെ വിനയൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. തന്റെ സിനിമയ്ക്ക് പുരസ്കാരം നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടുവെന്ന ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തൽ വിനയൻ ഓർമ്മിപ്പിച്ചു. അവാർഡുകൾ നൽകുന്നതിൽ സ്വജനപക്ഷപാതവും വിലകുറഞ്ഞ രാഷ്ട്രീയക്കളികളും നടക്കുന്നുണ്ടെന്നും വിനയൻ കുറ്റപ്പെടുത്തി.

അഞ്ചാമതും പരാതിയില്ലാത്ത അവാർഡ് പ്രഖ്യാപനം; വേടനെപ്പോലും സ്വീകരിച്ചു: സജി ചെറിയാൻ
സിനിമാ പുരസ്കാരങ്ങളെക്കുറിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. പരാതികളില്ലാതെ അഞ്ചാമതും അവാർഡ് പ്രഖ്യാപിച്ചു എന്നും ബാലതാരങ്ങളില്ലാത്ത വിഷയം അടുത്ത അവാർഡിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രേംകുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും നീക്കിയതിനെത്തുടർന്ന് പ്രേംകുമാർ നൽകിയ പരാതിയിൽ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി ലഭിച്ചത് ഭാഗ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാലാവധി പൂർത്തിയായതിനെ തുടർന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജി. സുധാകരനുമായി നല്ല ബന്ധം; നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ
മന്ത്രി സജി ചെറിയാനും ജി. സുധാകരനുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഒരുങ്ങുന്ന ഈ വേളയിൽ, ജി. സുധാകരനുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ ചോദിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി. സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നു എന്ന തരത്തിലുള്ള വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. സമൻസ്: സഹതാപം തോന്നുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. സമൻസിൽ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വസ്തുതയില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സഹതാപം തോന്നുന്നു. 2021-ൽ മുഖ്യമന്ത്രിയെ ടാർജെറ്റ് ചെയ്തതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള സഹതാപം മൂലം 110 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

അമൃതാനന്ദമയിയെ അഭിനന്ദിച്ചതില് വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
അമൃതാനന്ദമയിയെ അഭിനന്ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് വിശദീകരണവുമായി രംഗത്ത്. അമ്മയെപ്പോലെ തോന്നിയതിനാലാണ് ആദരിച്ചതെന്നും, അതില് തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് നഗരസഭ ഗ്രന്ഥശാല ഉദ്ഘാടന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയം; എയിംസ് വിഷയത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ
സുരേഷ് ഗോപിക്ക് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് സുരേഷ് ഗോപി, ആലപ്പുഴക്കാരെ വിഡ്ഢികളാക്കേണ്ടതില്ല. കേരളത്തിന് എയിംസ് അനുവദിച്ചാൽ ഉടൻ തന്നെ സ്ഥലം നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സണ്ണി ജോസഫിൻ്റെ ബുദ്ധി; വി.ഡി. സതീശനെ തകർക്കാനുള്ള നീക്കമെന്ന് സജി ചെറിയാൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി കോൺഗ്രസ് നേതാവ് സണ്ണി ജോസഫിൻ്റെ "ക്രൂക്കഡ് ബുദ്ധി"യുടെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ കോൺഗ്രസ് കൈകാര്യം ചെയ്യാനുളള തീരുമാനത്തിൻ്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ; മന്ത്രി സജി ചെറിയാൻ്റെ പ്രഖ്യാപനം
സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിനായി കോൺക്ലേവിൽ ഉയർന്ന നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ 15 ദിവസം നൽകുമെന്നും മന്ത്രി അറിയിച്ചു.

അടൂരിന്റെ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരണം നൽകി. സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ ഫണ്ട് നൽകുന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് മറ്റൊരു ധാരണയിലല്ലെന്നും, അവർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തിലൂടെ നല്ല സിനിമകൾ ഉണ്ടാകണമെന്നും അതിന് സർക്കാർ എല്ലാ സഹായവും നൽകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.