Sabarimala

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. 2019 ൽ സ്വർണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ഉദ്യോഗസ്ഥ വീഴ്ച: ദേവസ്വം പ്രസിഡന്റ്
2019-ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വര്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. 2019-ൽ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വർണ്ണപ്പാളികൾ ബെംഗളൂരുവിൽ എത്തിച്ചെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളായ രണ്ട് വ്യവസായികളെയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

ശബരിമല സ്വർണപ്പാളി വിവാദം: വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും വ്യവസായികളായ രണ്ടുപേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 ൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ബെംഗളൂരുവിലെ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ശബരിമല ദ്വാരപാലക സ്വർണ ശിൽപം: 2019-ലെ ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്ക് 2019-ൽ ദേവസ്വം ബോർഡ് ഉത്തരവിട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. 1999-ൽ സ്വർണം പൂശിയ ശിൽപ്പത്തിലെ പാളികൾ എങ്ങനെ ചെമ്പുപാളിയായി മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷണം ഏത് ഏജൻസി വേണമെങ്കിലും നടത്തട്ടെ; എ.പത്മകുമാർ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സമഗ്ര അന്വേഷണം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. തന്റെ ഭരണകാലത്ത് സ്വർണം പൂശിയ ചെമ്പുപാളിയാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1999 മുതലുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരട്ടെ എന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ശബരിമല സ്വർണ്ണ പാളി വിവാദം: ഹൈക്കോടതിയിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 1999 മുതൽ 2025 വരെയുള്ള കാലയളവിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019-ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷണ പരിധിയിൽ വരണം.

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം കാണാതായ സംഭവം; സർക്കാരിനെതിരെ വി.ഡി. സതീശൻ
ശബരിമല ദ്വാരപാലക വിഗ്രഹത്തിലെ സ്വർണം കാണാതായ സംഭവത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽ.ഡി.എഫ് ഗൂഢസംഘം നടത്തിയ അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമൂല്യവസ്തുക്കളുടെ തൂക്കം കണക്കാക്കി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന മറികടന്നാണ് സ്വർണം പതിച്ച ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി.

ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതര വീഴ്ച; സ്വർണത്തിന്റെ തൂക്കം കുറഞ്ഞതായി സംശയം
2019-ൽ ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17-ന് പുനഃസ്ഥാപിക്കാനിരിക്കെയാണ് പുതിയ കണ്ടെത്തൽ.

ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ 17-ന് പുനഃസ്ഥാപിക്കും
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17-ന് പുനഃസ്ഥാപിക്കും. ഇതിനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചു. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17-ന് നട തുറന്ന ശേഷമാകും സ്വർണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനഃസ്ഥാപിക്കുന്നത്.

ശബരിമല സ്ട്രോങ് റൂം: ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
ശബരിമലയിലെ സ്ട്രോങ് റൂമിൽ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഹൈക്കോടതി സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ടു. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും കൃത്യമായി കണക്കെടുക്കണമെന്നും തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

ശബരിമലയിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ അനുമതി; സ്ട്രോങ് റൂമിൽ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നൽകി. സ്ട്രോങ് റൂമിന്റെ നടത്തിപ്പിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിശദമായ പരിശോധന നടത്താൻ ഉത്തരവിട്ടു. രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു.