Sabarimala

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ രമേഷ് റാവു വെളിപ്പെടുത്തി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളിയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹ സ്പോൺസർ അനന്ത സുബ്രഹ്മണ്യം പ്രതികരിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം: മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും തന്നെക്കുറിച്ച് എന്തും എഴുതിക്കോളൂവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദം: പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയുമെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

ശബരിമല സ്വർണ്ണപ്പാളി വിവാദം: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശൻ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ രംഗത്ത്. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടത് ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റാണെന്നും ഇത് കളവാണെന്നും സതീശൻ ആരോപിച്ചു. 200 കോടിയുടെ ജിഎസ്ടി തട്ടിപ്പിൽ ധനമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
ശബരിമലയിലെ സ്വർണ്ണപാളികളുടെ കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സ്വർണ്ണപാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ 2019-2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നത്. സ്വർണപീഠവും സ്വർണ്ണപാളികളും കാണാതായ സംഭവം മുൻകാല കാര്യങ്ങൾ പറഞ്ഞ് മറയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. 2019 ൽ സ്വർണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ഉദ്യോഗസ്ഥ വീഴ്ച: ദേവസ്വം പ്രസിഡന്റ്
2019-ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വര്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. 2019-ൽ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വർണ്ണപ്പാളികൾ ബെംഗളൂരുവിൽ എത്തിച്ചെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളായ രണ്ട് വ്യവസായികളെയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

ശബരിമല സ്വർണപ്പാളി വിവാദം: വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും വ്യവസായികളായ രണ്ടുപേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 ൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ബെംഗളൂരുവിലെ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ശബരിമല ദ്വാരപാലക സ്വർണ ശിൽപം: 2019-ലെ ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്ക് 2019-ൽ ദേവസ്വം ബോർഡ് ഉത്തരവിട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. 1999-ൽ സ്വർണം പൂശിയ ശിൽപ്പത്തിലെ പാളികൾ എങ്ങനെ ചെമ്പുപാളിയായി മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷണം ഏത് ഏജൻസി വേണമെങ്കിലും നടത്തട്ടെ; എ.പത്മകുമാർ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സമഗ്ര അന്വേഷണം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. തന്റെ ഭരണകാലത്ത് സ്വർണം പൂശിയ ചെമ്പുപാളിയാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1999 മുതലുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരട്ടെ എന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.