Sabarimala

ശബരിമല സ്വർണ മോഷണക്കേസിൽ റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്
ശബരിമല സ്വർണ മോഷണ കേസിൽ ക്രൈംബ്രാഞ്ച് റാന്നി കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. സ്വർണ്ണ പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കേസിൽ വീഴ്ച വരുത്തിയ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്.

ശബരിമല സ്വര്ണ്ണമോഷണം: സെക്രട്ടറിയേറ്റ് മാര്ച്ചില് യുവമോര്ച്ചയുടെ സംഘര്ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ശബരിമല ശില്പപാളിയിലെ സ്വര്ണമോഷണവുമായി ബന്ധപ്പെട്ട് യുവമോര്ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ചില് സംഘര്ഷം ഉണ്ടായി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കടക്കാന് പ്രവര്ത്തകര് ശ്രമിച്ചതാണ് സംഘര്ഷത്തിന് തുടക്കമിട്ടത്. മാര്ച്ച് സംഘര്ഷത്തിലേക്ക് നീങ്ങിയതിനെ തുടര്ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട്; ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ച് SIT
ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ SIT തീരുമാനിച്ചു. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിനവും തുടർന്നു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ഗോള്ഡ് സ്മിത്തിനെ സസ്പെന്ഡ് ചെയ്യാന് സാധ്യത
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത. ക്ഷേത്രത്തിലെ ദ്വാരപാലകശിൽപം തിരിച്ചെത്തിച്ചപ്പോൾ സ്വർണ്ണപ്പണിക്കാരൻ പരിശോധനയ്ക്ക് എത്താതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന വിലയിരുത്തൽ. ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

ശബരിമല വിവാദം: ഇന്ന് കോട്ടയത്ത് എൽഡിഎഫ് വിശദീകരണ യോഗം
ശബരിമല വിഷയത്തിൽ വിശദീകരണ യോഗം നടത്താൻ എൽഡിഎഫ് ഒരുങ്ങുന്നു. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലും കേരളത്തിലും പരിശോധന നടത്തും.

ശബരിമല സ്വർണ്ണ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത്, കൂടുതൽ പേരിലേക്ക് അന്വേഷണം
ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുവാനും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാനും ആണ് എസ്ഐടി ടീമിന്റെ തീരുമാനം.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന്റെ പങ്ക് അന്വേഷിക്കണമെന്ന് റിപ്പോര്ട്ട്; കൂടുതല് കൊള്ള ഉമ്മന് ചാണ്ടി ഭരണകാലത്തെന്നും മന്ത്രി
ശബരിമലയിലെ സ്വർണ്ണ കുംഭകോണത്തിൽ ദേവസ്വം ബോർഡിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഉമ്മൻ ചാണ്ടി ഭരണകാലത്താണ് കൂടുതൽ കൊള്ള നടന്നതെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ പഴയ സ്വർണ്ണപ്പാളി എവിടെപ്പോയെന്ന് അറിയില്ല; വെളിപ്പെടുത്തലുമായി ശില്പി എളവള്ളി നന്ദൻ
ശബരിമലയിലെ പഴയ സ്വർണ്ണപ്പാളി എവിടെപ്പോയെന്ന് അറിയില്ലെന്ന് പുതിയ വാതിൽ നിർമ്മിച്ച ശിൽപി എളവള്ളി നന്ദൻ പറയുന്നു. പഴയ വാതിലിൽ നിന്നും സ്വർണ്ണപ്പൂട്ട് മാത്രമാണ് എടുത്തതെന്നും ബാക്കി സ്വർണ്ണപ്പാളി എന്തുചെയ്തുവെന്ന് തനിക്കറിയില്ലെന്നും നന്ദൻ വ്യക്തമാക്കി. വിവാദങ്ങൾക്കു ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ള: 2019-ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി തിരുത്തിയെന്ന് കണ്ടെത്തൽ
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവുകൾ പുറത്ത്. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീയാണ് ഉത്തരവ് തിരുത്തിയത്. ദേവസ്വം ബോർഡ് യോഗം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തി ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം ഉത്തരവിറക്കിയെന്നും കണ്ടെത്തൽ.

ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വഴിവിട്ട ഇടപാടുകൾ; ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്
ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വഴിവിട്ട ഇടപാടുകൾ ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ. സ്ഥിര വരുമാനമില്ലാത്ത പോറ്റി നടത്തിയ വഴിപാടുകളുടെ സ്പോൺസർമാർ മറ്റ് ചില വ്യക്തികളാണെന്ന് റിപ്പോർട്ട് പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന്റെ വീഴ്ചകള് എണ്ണിപ്പറഞ്ഞ് റിപ്പോർട്ട്
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ റിപ്പോർട്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് ദേവസ്വം ബോർഡ് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ ഇതിനു പിന്നിലുണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ശബരിമല സ്വർണക്കൊള്ള: കോടതി ശിക്ഷിച്ചാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് പദ്മകുമാർ
ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാം എഫ്ഐആറിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതി ചേർത്തതിനെതിരെ എ. പദ്മകുമാർ പ്രതികരിക്കുന്നു. താൻ തെറ്റുകാരനാണെന്ന് കോടതി പറഞ്ഞാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണസമിതിയുടെ കാലത്ത് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.