Sabarimala Gold Theft

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരും സിപിഐഎമ്മും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് വി.ഡി. സതീശൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുറ്റവാളികളെ സർക്കാരും സിപിഐഎമ്മും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതിയും പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി
ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി. 2019 ലേയും 2025 ലേയും ദ്വാരപാലകപ്പാളി, സ്തംഭപ്പാളി എന്നിവ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ രാജ്യാന്തര വിഗ്രഹ കടത്തുകാരനുമായി കോടതി ഉപമിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. സ്പോൺസറായി വന്ന ഉണ്ണികൃഷ്ണന് ശബരിമലയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി വെച്ചു.

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എന്. വാസുവിനെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോർട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ശബരിമല സ്വര്ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂട്ടാളി കല്പേഷിനെ കണ്ടെത്തി
ശബരിമല സ്വര്ണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂട്ടാളിയായ കല്പേഷിനെ ട്വന്റിഫോര് കണ്ടെത്തി. ചെന്നൈയിലെ ഒരു ജ്വല്ലറിയില് ജോലി ചെയ്യുകയാണ് ഇയാള്. ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് സ്വര്ണ്ണം എത്തിച്ചത് താനാണെന്ന് കല്പേഷ് സമ്മതിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് 150 ഗ്രാം സ്വർണം കണ്ടെടുത്തു. കേസിൽ സ്വർണ്ണ വ്യാപാരി ഗോവർധനെയും, പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണം കണ്ടെത്തി. ബെല്ലാരിയിൽ നിന്നാണ് 400 ഗ്രാമോളം സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി.

ശബരിമല സ്വർണക്കൊള്ള: സ്വർണം വാങ്ങിയ ജ്വല്ലറി പൂട്ടിയ നിലയിൽ
ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വർണം വാങ്ങിയ ജ്വല്ലറി പൂട്ടിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിലുള്ള ഗോവർധന്റെ ഉടമസ്ഥതയിലുള്ള 'റൊദ്ദം' ജ്വല്ലറിയാണ് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.

ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് നിർണ്ണായക രേഖകൾ കണ്ടെത്തി
ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ എസ്ഐടി ആലോചിക്കുന്നു. ഇതിനിടെ ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു.

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ വീട്ടിൽ എസ്ഐടി പരിശോധന
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റുവെന്ന കണ്ടെത്തലിനെ തുടർന്ന് ബെംഗളൂരുവിലും ചെന്നൈയിലുമായി തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചെത്തിച്ച ശേഷം മുരാരി ബാബുവിനായി കസ്റ്റഡി അപേക്ഷ നൽകും.

ശബരിമല സ്വർണ്ണ കവർച്ച: ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചു. 2019-ലെ സ്വർണ്ണമോഷണം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് കോടതി ആരോപിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെയും പരാമർശമുണ്ട്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി കസ്റ്റഡിയിലെടുത്തു. 2019-ൽ ദ്വാരപാലക പാളികൾ കൈമാറിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാളെ കേസിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.