Sabarimala Case

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണവ്യാപാരിയെ സാക്ഷിയാക്കാൻ SIT; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ തെളിവുകൾ
ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വർണ്ണവ്യാപാരിയെ സാക്ഷിയാക്കുന്നതിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് SIT തുടരുകയാണ്. ഇതിനിടെ, കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷിയാക്കിയേക്കും.

ശബരിമല സ്വര്ണപ്പാളി കേസ്: മുരാരി ബാബുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
ശബരിമല സ്വർണപ്പാളി കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. സ്വർണ്ണപ്പാളികൾ ചെമ്പെന്ന് മനഃപൂർവം രേഖപ്പെടുത്തിയത് തട്ടിപ്പിന് വേണ്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.

ശബരിമല സ്വര്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാന് നീക്കം
ശബരിമലയിലെ സ്വര്ണക്കൊള്ള കേസില് അന്വേഷണം ശക്തമാക്കി പോലീസ്. കേസില് രണ്ടാം പ്രതിയായ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാന് സാധ്യത. ഹൈക്കോടതി ഉത്തരവിനെ തുടര്ന്നാണ് എസ്.ഐ.ടി നടപടികളിലേക്ക് നീങ്ങുന്നത്. പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥര്ക്കെതിരെയും ഉടന് നടപടിയുണ്ടാകും.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി SIT കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ളയിലെ ദുരൂഹ സാന്നിധ്യം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വളർച്ചയുടെ കഥ
ആഗോള അയ്യപ്പ സംഗമ കാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് ഉയർന്നു വന്നത്. ദ്വാരപാലക ശിൽപ്പത്തിൻ്റെ പീഠം കാണാനില്ലെന്ന ആരോപണവുമായി പോറ്റി രംഗത്ത് വന്നു. പിന്നീട് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടെത്തി.