Sabarimala

ശബരിമല സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്ക് ദേവസ്വം നൽകിയത് ചെമ്പ് പാളികളാണെന്നും, അതിനു മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മഹസറിൽ തനിക്ക് നൽകിയത് ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ൽ വിജയ് മല്യയുടെ നേതൃത്വത്തിൽ സ്വർണം പൂശിയപ്പോൾ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഇത് ചെമ്പാണെന്ന് വാദിച്ചു, ഇതിനെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം തുടരുകയാണ്.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ ചിത്രം പുറത്ത്
1999-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയ ചിത്രങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. രണ്ട് ശിൽപ്പങ്ങളിലായി അഞ്ച് കിലോ സ്വർണം പൂശിയെന്നാണ് സെന്തിൽ നാഥ് പറയുന്നത്. സ്വർണം എവിടെപ്പോയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉപയോഗിക്കുന്നു. ദേവസ്വം ബോര്ഡിന്റെ വീഴ്ചകളും, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ശബരിമല സ്വർണപ്പാളി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം രംഗത്ത്. 1999-ൽ വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയാണെന്ന് കണ്ഠരര് മോഹനർ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ്: ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബെനാമി?
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. സ്വർണത്തിന്റെ തൂക്കത്തിൽ കുറവുണ്ടായതും, സ്വർണപ്പാളികൾ ചെമ്പായി മാറിയതുമാണ് പ്രധാന വിവാദ വിഷയങ്ങൾ. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു.

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. സ്വർണം നഷ്ടപ്പെടാൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര്
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര് രംഗത്ത്. ക്ഷേത്രത്തിലെ ഉരുപ്പടികൾ പുറത്ത് കൊണ്ടുപോകരുതെന്നും, അറ്റകുറ്റപ്പണികൾ സന്നിധാനത്ത് വെച്ച് തന്നെ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങൾ ഇന്ന് അനൗദ്യോഗികമായി യോഗം ചേരും.

ശബരിമല സ്വർണപാളി: ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രിയേഷൻസ്
ശബരിമല സ്വർണപാളി വിവാദത്തിൽ സ്മാർട്ട് ക്രിയേഷൻസിൻ്റെ പ്രതികരണം. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് വൈസ് പ്രസിഡന്റ് മുരളി. ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണെന്നും സ്വർണം പൂശിയ ശേഷം കവാടം എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയില്ലെന്നും സിഇഒ പങ്കജ് ഭണ്ടാരി പറഞ്ഞു. 2025-ൽ എത്തിച്ചത് 2019-ൽ ഇവിടെ നിന്ന് സ്വർണം പൂശി കൊണ്ടുപോയ പാളി തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി.

ശബരിമല സ്വർണ്ണപ്പാളി വിവാദം: അന്വേഷണം വേണമെന്ന് എ. പദ്മകുമാർ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകോവിൽ കവാട പൂജ വീട്ടിലല്ല, ഫാക്ടറിയിലായിരുന്നു; വെളിപ്പെടുത്തലുമായി ജയറാം
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടത്തിന്റെ പൂജ നടന്നത് തന്റെ വീട്ടിലല്ലെന്നും ചെന്നൈയിലെ ഫാക്ടറിയിലായിരുന്നുവെന്നും ജയറാം പറയുന്നു. 2018-ൽ മകരവിളക്കിന് ശബരിമലയിൽ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത്. കവാടം സ്വർണം പൂശുന്നതിനെക്കുറിച്ചും, പണി പൂർത്തിയായാൽ ശബരിമലയിലേക്ക് കൊണ്ടുപോകുമ്പോൾ വിളിക്കാമെന്നും പോറ്റി പറഞ്ഞിരുന്നു.