Russia-Ukraine War

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അറിയിച്ചു. പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി സെലെൻസ്കിയോട് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സംസാരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്.

റഷ്യൻ മിസൈൽ ഇന്ത്യൻ ഫാർമ കമ്പനിയെ ലക്ഷ്യമിട്ടെന്ന് യുക്രൈൻ
യുക്രൈനിലെ കുസും ഹെൽത്ത്കെയറിന്റെ വെയർഹൗസിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്ന് യുക്രൈൻ ആരോപിച്ചു. ഇന്ത്യയുമായുള്ള സൗഹൃദം അവകാശപ്പെടുന്ന റഷ്യ, യുക്രൈനിലെ ഇന്ത്യൻ ബിസിനസുകൾക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ഇന്ത്യയിലെ യുക്രൈൻ എംബസി കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും വ്യക്തമല്ല.

യൂറോപ്പിന്റെ പ്രധാന ഇന്ധന വിതരണക്കാരനായി ഇന്ത്യ മാറി
യൂറോപ്പിലേക്ക് സംസ്കരിച്ച ഇന്ധനം എത്തിക്കുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറി. റഷ്യയ്ക്കെതിരായ ഉപരോധം കാരണം യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള ഇന്ധന വാങ്ങൽ വർധിപ്പിച്ചു. പ്രതിദിനം 3.6 ലക്ഷം ബാരൽ ഇന്ധനമാണ് ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് എത്തുന്നത്.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ തീവ്ര ശ്രമം: വിദേശകാര്യ സെക്രട്ടറി
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ തീവ്ര പരിശ്രമം നടത്തുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. ഇരു ഭാഗത്തുമുള്ളവരോടും ഇന്ത്യ സംസാരിക്കുന്നുണ്ടെന്നും, എന്നാൽ പ്രശ്നപരിഹാരത്തിന് കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ സന്ദർശിച്ച് സമാധാന ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു
റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ടു. റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മരണവിവരം റഷ്യൻ മലയാളി അസോസിയേഷൻ സ്ഥിരീകരിച്ചു.