Reservation

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമെന്ന് കെ.ആർ.എൽ.സി.സി.
കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാരിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യവും നീതിയും ഉറപ്പാക്കുകയാണ് സാമുദായിക സംവരണത്തിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ കേരളത്തിൽ പിന്നാക്ക വിഭാഗ സംവരണം നിലവിലുണ്ട്.

കർണാടക ജാതി സെൻസസ്: 94% പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ
കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു. 94% പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒബിസി വിഭാഗത്തിന് 51% സംവരണം ശുപാർശ ചെയ്തിട്ടുണ്ട്.

മുസ്ലീം സംവരണം: കർണാടക സർക്കാർ തീരുമാനം വിവാദത്തിൽ
രണ്ട് കോടിയിൽ താഴെയുള്ള സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ഈ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി.