Repo Rate

റിസർവ് ബാങ്ക് വീണ്ടും നിരക്ക് കുറച്ചു; റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 5.15 ശതമാനമായി കുറച്ചു. ഈ വർഷത്തിലെ നാലാമത്തെ നിരക്കിളവാണിത്. ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ കുറയുന്നതോടെ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവുകൾ കുറയും.

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ; വായ്പ പലിശ നിരക്കുകളിൽ തൽക്കാലം മാറ്റമുണ്ടാകില്ല
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും, തൽക്കാലം റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. വായ്പകളുടെ പലിശ നിരക്കുകൾ ഉയരുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴും തൽക്കാലം അതിന് സാധ്യതയില്ല.

റിപ്പോ നിരക്ക് കുറച്ച് ആർബിഐ; വായ്പയെടുത്തവർക്ക് ആശ്വാസം
റിസർവ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകൾ കുറയും. തുടർച്ചയായി മൂന്നാം തവണയാണ് ധനനയ സമിതി പലിശ നിരക്ക് കുറയ്ക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഈ തീരുമാനം.

റിപ്പോ നിരക്ക് മാറ്റമില്ലാതെ ആർബിഐ; വളർച്ചാ പ്രവചനം 7.2 ശതമാനം
ആർബിഐ തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പ സാധ്യത കണക്കിലെടുത്താണ് തീരുമാനം. 2025 ലെ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ നിലനിർത്തി.