Registrar

Kerala Technical University

സാങ്കേതിക സർവകലാശാലയിൽ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാർ ചുമതല

നിവ ലേഖകൻ

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല നൽകി. സിൻഡിക്കേറ്റ് - വി.സി പോര് മൂലം രജിസ്ട്രാർ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നിയമനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സർവകലാശാല.

Kerala VC registrar dispute

രജിസ്ട്രാർക്ക് ശമ്പളമില്ല; കടുത്ത നടപടിയുമായി കേരള വി.സി

നിവ ലേഖകൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിയുമായി വി.സി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. സർക്കാർ ഒത്തുതീർപ്പിന് ശ്രമിക്കുമ്പോഴാണ് വി.സിയുടെ ഈ നടപടി. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വി.സിയും രജിസ്ട്രാറും തമ്മിലുള്ള ഭിന്നതകൾക്ക് തുടക്കം.

Kerala University Governance

കേരള സര്വകലാശാലയില് വി.സി-രജിസ്ട്രാര് പോര്; ഭരണസ്തംഭനം തുടരുന്നു

നിവ ലേഖകൻ

കേരള സര്വകലാശാലയില് രജിസ്ട്രാര് - വൈസ് ചാന്സലര് പോര് രൂക്ഷമാകുന്നു. വൈസ് ചാന്സലറുടെ എതിര്പ്പിനെ മറികടന്ന് രജിസ്ട്രാര് കെ എസ് അനില്കുമാര് സര്വകലാശാലയുടെ ദൈനംദിന പ്രവര്ത്തനങ്ങള് നിയന്ത്രിക്കാന് തുടങ്ങി. ഇതിന്റെ ഭാഗമായി കെ എസ് അനില്കുമാറിന് ഫയലുകള് നോക്കാനുള്ള ഡിജിറ്റല് ഐഡി ജീവനക്കാര് പുനഃസ്ഥാപിച്ചു നല്കി. അതേസമയം, ഈ വിഷയത്തില് രാജ്ഭവന് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സൂചന.

registrar rejoin

രജിസ്ട്രാർ തിരിച്ചെത്തിയതിൽ വി.സിക്ക് അതൃപ്തി; ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി

നിവ ലേഖകൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർ തൽസ്ഥാനത്ത് തിരിച്ചെത്തിയതിൽ വൈസ് ചാൻസിലർ അതൃപ്തി അറിയിച്ചു. ഇതിനെ തുടർന്ന് ജോയിന്റ് രജിസ്ട്രാർ ഡോ. സിസ തോമസിനോട് വിശദീകരണം തേടി. നാളെ രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു.

Kerala University registrar

രജിസ്ട്രറെ തിരിച്ചെടുത്ത് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ

നിവ ലേഖകൻ

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് ഇടപെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്തു. ഭാരതാംബ വിഷയത്തിൽ കെ.എസ് അനിൽകുമാറിനെ വി.സി. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടത്, കോൺഗ്രസ് അംഗങ്ങളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സസ്പെൻഷൻ റദ്ദാക്കിയത്.