Rajnath Singh

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തി; ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ലഷ്കറി തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നൂറിലധികം ഭീകരവാദികൾ ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. പാകിസ്താൻ ദുസ്സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്നാഥ് സിംഗ് ആദരാഞ്ജലികൾ അർപ്പിച്ചു. സൈന്യത്തിന്റെ ത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് ഭാരതം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന് സിന്ദൂര് നിര്ത്തിവച്ചിട്ടില്ല; ശക്തമായ തിരിച്ചടി തുടരുമെന്ന് രാജ്നാഥ് സിങ്
തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന് സിന്ദൂര് താല്ക്കാലികമായി നിര്ത്തിവച്ചതാണെന്നും പൂര്ണമായി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില് അദ്ദേഹം പങ്കെടുക്കും.

പാകിസ്താൻ യുഎൻ തീവ്രവാദ വിരുദ്ധ സമിതിയുടെ തലപ്പത്ത്; വിമർശനവുമായി രാജ്നാഥ് സിംഗ്
പാകിസ്താനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ഇത് പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ ഇത് ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് രാജ്നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂരിൽ നാവികസേനയുടെ പങ്ക് പ്രശംസനീയം
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ നാവികസേനയുടെ പങ്ക് ശ്ലാഘനീയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പാക് നാവികസേനയെ അവരുടെ തീരത്ത് തന്നെ ഒതുക്കാൻ ഇന്ത്യൻ നാവികസേനയുടെ നിശ്ചയദാർഢ്യം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ അമിത് ഷാ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

പാകിസ്താൻ നന്നാവാൻ ശ്രമിക്കൂ, അല്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകും; രാജ്നാഥ് സിംഗ്
പാകിസ്താന്റെ പ്രവൃത്തികളിൽ മാറ്റം വന്നില്ലെങ്കിൽ കടുത്ത ശിക്ഷ നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. ഭീകരതയ്ക്ക് പാകിസ്താൻ നൽകുന്ന സഹായം ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാൻ ഓപ്പറേഷൻ സിന്ദൂരിലൂടെ സാധിച്ചു. ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമാണെന്നും സിനിമ പുറകെ വരുന്നുണ്ടെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.

മതത്തിന്റെ പേരില് ഇന്ത്യക്കാരെ കൊന്നു; ഭീകരരെ കൊന്നത് അവരുടെ കര്മ്മഫലമെന്ന് രാജ്നാഥ് സിംഗ്
ശ്രീനഗറിലെ സൈനിക കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു; പാക് അനുകൂല അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി കേന്ദ്രം
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ കാരണമാണ് സന്ദർശനം മാറ്റിവെച്ചത്. പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇന്ത്യ അറിയിച്ചു.

സിന്ദൂരം നഷ്ടപ്പെട്ടവർക്ക് നീതി; ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് രാജ്നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂറിലൂടെ സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ലെന്നും ഭീകരരെ പിന്തുടർന്ന് വേട്ടയാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ശ്രമിച്ചവർക്ക് തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് പ്രകോപനം തുടരുന്നു; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു
പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു ചേർത്തു. ജമ്മുവിൽ പാകിസ്താൻ പ്രകോപനം തുടരുന്ന ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു.

പാകിസ്താനെ രക്ഷിക്കണേ; പൊട്ടിക്കരഞ്ഞ് പാക് എം.പി
പാകിസ്താൻ പാർലമെന്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. എംപി താഹിർ ഇഖ്ബാൽ പൊട്ടിക്കരഞ്ഞുകൊണ്ട് ദൈവത്തോട് പാകിസ്താനെ രക്ഷിക്കാൻ അഭ്യർഥിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്ന ഈ സമയത്ത്, എങ്ങനെ ഈ സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനാകും എന്ന ആശങ്കയിലാണ് പാകിസ്താൻ. ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നും, നൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്; പാകിസ്താന് താക്കീതുമായി രാജ്നാഥ് സിംഗ്
ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്താന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രതിരോധ ഉത്പാദന മേഖലയിൽ വലിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.