Raj Bhavan

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം റദ്ദാക്കിയതിൽ രാജ്ഭവന് അതൃപ്തി
സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ സർക്കാർ മാറ്റം വരുത്തിയതിൽ രാജ്ഭവന് അതൃപ്തി. ആറ് പോലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്ഭവൻ നിർദ്ദേശിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് നിയമിക്കാനുള്ള ഉത്തരവ് റദ്ദാക്കിയതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

രാജ്ഭവനിൽ ഭാരതാംബ ചിത്രം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ ഗവർണർ
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നു. രാജ്ഭവനിൽ പരിപാടിക്ക് ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും രാജ്ഭവൻ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

ഭാരതാംബയെ വിടാതെ ഗവർണർ; രാജ്ഭവനിൽ ചിത്രം തുടരും, സർക്കാരുമായി ഭിന്നത രൂക്ഷം
ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാനും പുഷ്പാർച്ചന നടത്താനും നിർദ്ദേശം നൽകി. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിൻ്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഔദ്യോഗിക പരിപാടികളിൽ നിന്ന് വിവാദ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് രാജ്ഭവൻ പാലിച്ചില്ലെന്ന് സർക്കാർ വിമർശിച്ചു.

രാജ്ഭവനെ ആർഎസ്എസ് കേന്ദ്രമാക്കാൻ ഗവർണർ ശ്രമിക്കുന്നു; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി ഗവർണർക്കെതിരെ വിമർശനവുമായി രംഗത്ത്. ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രിക്ക് എതിരെ രാജ്ഭവനും രംഗത്ത് വന്നിട്ടുണ്ട്.

മന്ത്രി ശിവൻകുട്ടി രാജ്ഭവൻ ചടങ്ങ് ബഹിഷ്കരിച്ചത് ഗവർണറെ അപമാനിക്കലെന്ന് രാജ്ഭവൻ
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി. ഭരണഘടനയെ തൊട്ട് അധികാരത്തിലെത്തിയ മന്ത്രി ഗവർണറെയും രാജ്ഭവനെയും അപമാനിച്ചു. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.

ഭാരതാംബ വിവാദം: കൃഷി വകുപ്പിനെ കുറ്റപ്പെടുത്തി രാജ്ഭവൻ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.
ഭാരതാംബ വിഷയത്തിൽ രാജ്ഭവൻ പ്രതികരണവുമായി രംഗത്ത്. കൃഷിമന്ത്രി പി. പ്രസാദിനെതിരെ ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിമർശനവുമായി രംഗത്തെത്തി. മന്ത്രി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചുവെന്നും, മനഃപൂർവം വിവാദമുണ്ടാക്കാൻ ശ്രമിച്ചുവെന്നും രാജ്ഭവൻ ആരോപിക്കുന്നു.

രാജ്ഭവനിലെ പരിപാടി റദ്ദാക്കിയത് മിനിട്സിലെ മാറ്റം കാരണം; കൃഷി മന്ത്രിയുടെ കത്ത് പുറത്ത്
രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്ത്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറയുന്നു.

രാജ്ഭവൻ – കൃഷിവകുപ്പ് തർക്കം: പരിസ്ഥിതി ദിനാഘോഷ നോട്ടീസ് പുറത്ത് വിട്ട് കൃഷിവകുപ്പ്
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തിൽ കൃഷിവകുപ്പ് രാജ്ഭവന് നൽകിയ നോട്ടീസ് പുറത്തുവിട്ടു. ഭാരതാംബയെ ആദരിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും ആവശ്യപ്പെടുന്ന നോട്ടീസാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കർഷകരെ ആദരിക്കണമെന്ന ആവശ്യം രാജ്ഭവൻ അംഗീകരിച്ചില്ല.

രാജ്ഭവനെ ആർഎസ്എസ് ക്യാമ്പ് ഓഫീസാക്കരുത്; ഗവർണർക്കെതിരെ ബിനോയ് വിശ്വം
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഭാരതാംബയുടെ മുഖച്ഛായ ആർഎസ്എസ് കൽപ്പിക്കുന്നത് പോലെ ആകണമെന്ന് ഗവർണർ ശഠിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ വിട്ടുനിൽക്കൽ: രാജ്ഭവനിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിൽ തർക്കം
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് അതൃപ്തി. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാട് എന്ത് ചിന്താഗതിയാണെന്ന് ഗവർണർ ചോദിച്ചു. രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിൽ സന്ദർശിച്ചു. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന ഈ കൂടിക്കാഴ്ച സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായിരുന്നു. രാജ്ഭവനിലെ പ്രഭാത നടത്തത്തിന് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചു.

കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിന്റെ 23-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.