R Bindu

വിഭജന ഭീതിദിനം: നിലപാട് മയപ്പെടുത്തി കേരള സർവകലാശാല
ആഗസ്റ്റ് 14-ന് കോളേജുകളിൽ വിഭജന ഭീതിദിനം ആചരിക്കാനുള്ള നിർദ്ദേശത്തിൽ കേരള സർവകലാശാല മാറ്റം വരുത്തി. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് സർക്കുലറിൽ പറയുന്നു. സ്വാതന്ത്ര്യദിനമാണ് കലാലയങ്ങളിൽ ആഘോഷിക്കേണ്ടതെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.

കേരള സര്വകലാശാല വിഷയത്തില് സമവായത്തിന് കളമൊരുങ്ങുന്നു; ഉടന് സിന്ഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
കേരള സര്വ്വകലാശാല വിഷയത്തില് സര്ക്കാരും ഗവര്ണറും തമ്മില് സമവായ ചര്ച്ചകള്ക്ക് കളമൊരുങ്ങുന്നു. എത്രയും പെട്ടെന്ന് സിന്ഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി ആര്.ബിന്ദു അറിയിച്ചു. സര്വ്വകലാശാലയിലെ പ്രശ്നങ്ങള് സര്ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലില് സമവായ നീക്കം ശക്തമാക്കുന്നു.

ചാൻസലറുടെ നടപടി നിയമവിരുദ്ധം; സർക്കാരിൻ്റെ വാദം ശരിയെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു; മന്ത്രി ആർ.ബിന്ദു
താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതി വിധികൾ സൂചിപ്പിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീം: സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, പുതിയ ഫോർമുലയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ആർ.ബിന്ദു
കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പാക്കാൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. കോടതിക്ക് തള്ളാൻ കഴിയാത്ത തരത്തിലുള്ള ഒരു ഫോർമുല അടുത്ത വർഷം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, തെറ്റായ പ്രചരണം: മന്ത്രി ആർ. ബിന്ദു
കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും, തെറ്റായ പ്രചരണം നടക്കുന്നുവെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അടുത്ത വർഷം കോടതിക്ക് തള്ളാനാവാത്ത ഫോർമുല നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു.

രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു
രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിനാണ് തീരുമാനമെടുക്കാൻ അധികാരമെന്നും മന്ത്രി വ്യക്തമാക്കി. കാവി പതാക പിടിച്ച ആർഎസ്എസിൻ്റെ ഭാരതാംബയെ ഭാരതത്തിൻ്റെ പൊതുബോധത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നൽകും; നിർമ്മാണം ഏറ്റെടുത്ത് NSS
കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വീട് നിർമ്മാണത്തിന്റെ പൂർണ്ണമായ ചിലവ് വഹിക്കുന്നത്. ഇതിനായുള്ള പണം ഉടൻ അനുവദിക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്. കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി.സിയുടെ നടപടി തെറ്റാണെന്നും മന്ത്രി വിമർശിച്ചു.

രജിസ്ട്രാർക്കെതിരായ വിസിയുടെ നടപടി അധികാര ദുർവിനിയോഗം; മന്ത്രി ആർ.ബിന്ദു
കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ സ്വീകരിച്ച നടപടി അധികാര ദുർവിനിയോഗമാണെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. സർവ്വകലാശാല ചട്ടങ്ങൾ അനുസരിച്ച് വി.സിക്ക് രജിസ്ട്രറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ല. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസനം: മന്ത്രി ആർ. ബിന്ദു
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ നടത്തിയെന്ന് മന്ത്രി ആർ. ബിന്ദു. മലപ്പുറം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ പുതിയ വർക്ക്ഷോപ്പ് ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. എല്ലാ പോളിടെക്നിക് കോളേജുകളിലും യങ് ഇന്നവേറ്റേഴ്സ് ക്ലബ്ബ് രൂപീകരിക്കും.

ലഹരിക്ക് എതിരെ ബോധപൂർണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ബോധപൂർണിമ ജൂൺ 25, 26 തീയതികളിൽ നടക്കും. എല്ലാ കോളേജുകളിലും ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കും. തൃശൂരിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.