R Bindu

നാല് വർഷ ബിരുദ കോഴ്സ്: പരീക്ഷകൾ കൃത്യസമയത്ത്, ഫലപ്രഖ്യാപനം ഡിസംബർ 15-ന്
സംസ്ഥാനത്ത് നടപ്പിലാക്കിയ നാല് വർഷ ബിരുദ കോഴ്സിന്റെ അവലോകന യോഗം ചേർന്നു. അക്കാദമിക് കലണ്ടർ പ്രകാരം പരീക്ഷകൾ നടത്താനും ഫലങ്ങൾ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ കോഴ്സ് മോണിറ്റർ ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കും.

രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമം; വിമർശനവുമായി മന്ത്രി ആർ.ബിന്ദു
കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് മന്ത്രി പറഞ്ഞു. ഉമാ തോമസിനെതിരായ സൈബർ ആക്രമണങ്ങളെയും മന്ത്രി അപലപിച്ചു.

വിഭജന ഭീതി ദിനാചരണം: സർക്കാർ-ഗവർണർ പോര് രൂക്ഷം
വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെച്ചൊല്ലി സംസ്ഥാനത്ത് സർക്കാർ-ഗവർണർ പോര് ശക്തമാകുന്നു. ദിനാചരണം കോളേജുകളിൽ നടപ്പാക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്യുവും അറിയിച്ചു.

വിഭജന ഭീതിദിനം: നിലപാട് മയപ്പെടുത്തി കേരള സർവകലാശാല
ആഗസ്റ്റ് 14-ന് കോളേജുകളിൽ വിഭജന ഭീതിദിനം ആചരിക്കാനുള്ള നിർദ്ദേശത്തിൽ കേരള സർവകലാശാല മാറ്റം വരുത്തി. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് സർക്കുലറിൽ പറയുന്നു. സ്വാതന്ത്ര്യദിനമാണ് കലാലയങ്ങളിൽ ആഘോഷിക്കേണ്ടതെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.

കേരള സര്വകലാശാല വിഷയത്തില് സമവായത്തിന് കളമൊരുങ്ങുന്നു; ഉടന് സിന്ഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
കേരള സര്വ്വകലാശാല വിഷയത്തില് സര്ക്കാരും ഗവര്ണറും തമ്മില് സമവായ ചര്ച്ചകള്ക്ക് കളമൊരുങ്ങുന്നു. എത്രയും പെട്ടെന്ന് സിന്ഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി ആര്.ബിന്ദു അറിയിച്ചു. സര്വ്വകലാശാലയിലെ പ്രശ്നങ്ങള് സര്ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലില് സമവായ നീക്കം ശക്തമാക്കുന്നു.

ചാൻസലറുടെ നടപടി നിയമവിരുദ്ധം; സർക്കാരിൻ്റെ വാദം ശരിയെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു; മന്ത്രി ആർ.ബിന്ദു
താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതി വിധികൾ സൂചിപ്പിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീം: സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, പുതിയ ഫോർമുലയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ആർ.ബിന്ദു
കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പാക്കാൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. കോടതിക്ക് തള്ളാൻ കഴിയാത്ത തരത്തിലുള്ള ഒരു ഫോർമുല അടുത്ത വർഷം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, തെറ്റായ പ്രചരണം: മന്ത്രി ആർ. ബിന്ദു
കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും, തെറ്റായ പ്രചരണം നടക്കുന്നുവെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അടുത്ത വർഷം കോടതിക്ക് തള്ളാനാവാത്ത ഫോർമുല നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു.

രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു
രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിനാണ് തീരുമാനമെടുക്കാൻ അധികാരമെന്നും മന്ത്രി വ്യക്തമാക്കി. കാവി പതാക പിടിച്ച ആർഎസ്എസിൻ്റെ ഭാരതാംബയെ ഭാരതത്തിൻ്റെ പൊതുബോധത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നൽകും; നിർമ്മാണം ഏറ്റെടുത്ത് NSS
കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വീട് നിർമ്മാണത്തിന്റെ പൂർണ്ണമായ ചിലവ് വഹിക്കുന്നത്. ഇതിനായുള്ള പണം ഉടൻ അനുവദിക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്. കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി.സിയുടെ നടപടി തെറ്റാണെന്നും മന്ത്രി വിമർശിച്ചു.