PV Anvar

പി.വി. അൻവറിനെ ക്ഷണിച്ച് കെ.എം.സി.സി പരിപാടി; ലീഗ് നേതൃത്വം തള്ളി
മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയിലേക്ക് പി.വി. അൻവറിനെ ക്ഷണിച്ച സംഭവം വിവാദത്തിൽ. ഗ്ലോബൽ കെ.എം.സി.സി. തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ക്ഷണം. എന്നാൽ, പരിപാടിയുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് നേതാക്കൾ വരുന്നത്; സർക്കാരിന് ഫണ്ടില്ലെങ്കിൽ എങ്ങനെ രക്ഷിക്കാനാകും? പി.വി. അൻവർ
അനന്തുവിൻ്റെ വീട് സന്ദർശിച്ച് പി.വി. അൻവർ സർക്കാരിനെതിരെ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് രാഷ്ട്രീയക്കാർ വരുന്നതെന്നും മലയോര ജനതയെ രക്ഷിക്കാൻ സർക്കാരിന് ഫണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.

പി.വി. അൻവറിന് പിന്തുണയുമായി കെ. സുധാകരൻ; യുഡിഎഫിലേക്ക് മടങ്ങിവരാമെന്നും പ്രസ്താവന
മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പി.വി. അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയപരമായ വീഴ്ചകൾ അൻവറിന് സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല
നിലമ്പൂരിൽ പി.വി. അൻവറിന് ആം ആദ്മി പാർട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസ്സിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്നാണ് ഈ തീരുമാനം. കൂടാതെ ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം തള്ളി; പി.വി. അൻവർ സ്വതന്ത്രനായി മത്സരിക്കും
നിലമ്പൂരിലെ മുൻ എംഎൽഎ പി.വി. അൻവറിൻ്റെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം സൂക്ഷ്മ പരിശോധനയിൽ തള്ളി. സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ തൃണമൂൽ കോൺഗ്രസിന് രജിസ്ട്രേഷൻ ഇല്ലാത്തതാണ് കാരണം. തുടർന്ന് അൻവർ സ്വതന്ത്രനായി മത്സരിക്കും.

നിലമ്പൂരിൽ പി.വി. അൻവറിന് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം വഴിമുട്ടി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിൻ്റെ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ഇല്ലാതായി. സാങ്കേതിക പിഴവുകളാണ് പത്രിക തള്ളാൻ കാരണം. ഇനി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കും.

റിയാസിനെതിരെ തെളിവ് പുറത്തുവിട്ടാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും; മുന്നറിയിപ്പുമായി അൻവർ
പി.വി. അൻവർ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും വി.ഡി. സതീശനെതിരെയും രൂക്ഷ വിമർശനങ്ങൾ നടത്തി. തെളിവുകൾ പുറത്തുവിടുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

നിലമ്പൂരിൽ പി.വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു. സാധാരണക്കാരന്റെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് അൻവർ എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് എന്നിവരും പത്രികകൾ സമർപ്പിച്ചു.

പിണറായി വിജയന് കനവും മനസ്സില് കള്ളവുമുണ്ടെന്ന് പി.വി അൻവര്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവുമുണ്ടെന്നും അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂരിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് അൻവറിൻ്റെ ഈ വിമർശനം. പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കോൺഗ്രസ് ധിക്കാരം കാണിച്ചു; പി.വി അൻവറിനെ പിന്തുണച്ചത് ശരിയായില്ല; ലീഗ് നേതൃയോഗത്തിൽ വിമർശനം
മുസ്ലിംലീഗ് നേതൃയോഗത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. പി.വി. അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം സഹകരിക്കാൻ തയ്യാറായില്ലെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും വിമർശനങ്ങളുണ്ടായി. അൻവർ മത്സരിച്ചാലും നിലമ്പൂരിൽ വിജയസാധ്യതയുണ്ടെന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തൽ.

പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കില്ലെന്ന് എം സ്വരാജ്
പി.വി. അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി എം സ്വരാജ്. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് കക്ഷിയുടെ സംസ്ഥാന നേതാവ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വിചിത്രമായ കാര്യമാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളുകൾ പണം കൊണ്ടുവരുന്നുണ്ടെന്ന് പി.വി. അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ സൂചന നൽകി പി.വി. അൻവർ. മത്സരിക്കാൻ ആളുകൾ പണം കൊണ്ടുവരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. യുഡിഎഫിലേക്കുള്ള വാതിൽ പൂർണ്ണമായി അടഞ്ഞു എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.