PV Anvar

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും; ശബരിമലയിലെ അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി.വി. അൻവർ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് പി.വി. അൻവർ. യുഡിഎഫ് അസോസിയേറ്റ് അംഗമായിരിക്കുമെങ്കിലും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും പി.വി. അൻവർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പിണക്കം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം പൊറാട്ട് നാടകം; സർക്കാരിനെതിരെ വിമർശനവുമായി പി.വി. അൻവർ
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി.വി. അൻവർ രംഗത്ത്. അയ്യപ്പനുമായി ആത്മാർത്ഥതയില്ലാത്തവരുടെ സംഗമമാണ് നടന്നതെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ന്യൂനപക്ഷത്തെ പൂർണമായി അകറ്റി നിർത്തുകയാണ് ചെയ്തതെന്നും പി.വി. അൻവർ ആരോപിച്ചു.

പി.വി. അൻവറിനെതിരെ വിജിലൻസ് കേസ്; 12 കോടി രൂപയുടെ തട്ടിപ്പ്
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി രൂപ വായ്പയെടുത്ത് തട്ടിച്ച കേസിൽ പി.വി. അൻവറിനെതിരെ വിജിലൻസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകിയ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. 2015-ൽ എടുത്ത 12 കോടി രൂപയുടെ വായ്പ പിന്നീട് 22 കോടിയായി വർധിച്ചു, ഇത് കെഎഫ്സിക്ക് വലിയ നഷ്ടമുണ്ടാക്കി.

പി.വി. അൻവർ 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ.എഫ്.സിയിൽ വിജിലൻസ് പരിശോധന
പി.വി. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. 2015-ൽ കെ.എഫ്.സിയിൽ നിന്ന് 12 കോടി രൂപ വായ്പയെടുത്ത ശേഷം പി.വി. അൻവർ അത് തിരിച്ചടച്ചില്ല. നിലവിൽ 22 കോടി രൂപയാണ് കുടിശ്ശികയായി നൽകേണ്ടത്.

പി.വി അൻവറിനെതിരെ ടെലിഫോൺ ചോർത്തൽ കേസ്: പോലീസ് അന്വേഷണം ആരംഭിച്ചു
മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തൽ കേസിൽ മലപ്പുറം പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെമോയുമായി പി.വി അൻവർ
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം.

എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷനുമായി പി.വി അൻവർ
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ പി.വി അൻവർ വിദ്യാർത്ഥി കൺവെൻഷൻ വിളിച്ചു. വണ്ടൂർ അംബേദ്കർ കോളേജ് യൂണിയൻ ചെയർമാൻ ജൂബിൻ ഷാ, ജനറൽ സെക്രട്ടറി സിനാൻ, UUC അമൽ ഷാ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. യു.ഡി.എഫ് പ്രവേശനം തടഞ്ഞതിന് പിന്നിൽ എ.പി.അനിൽ കുമാർ എം.എൽ.എക്ക് പങ്കുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചു.

ഫോൺ ചോർത്തൽ: പി.വി. അൻവറിനെതിരെ ഹൈക്കോടതിയുടെ വിമർശനം
ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ അൻവറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശൻ എതിർപ്പ് തുടരുമ്പോൾ, ലീഗും കെ.പി.സി.സി അധ്യക്ഷനും സഹകരണ നിലപാട് സ്വീകരിക്കുന്നു. സമവായ ചർച്ചകൾക്ക് മുസ്ലിം ലീഗ് ഇനിയില്ലെന്ന് അറിയിച്ചതോടെ രാഷ്ട്രീയ രംഗം കൂടുതൽ ശ്രദ്ധേയമാകുന്നു.

നിലമ്പൂരിൽ പി.വി അൻവർ ശക്തി തെളിയിച്ചെന്ന് സണ്ണി ജോസഫ്
നിലമ്പൂരിൽ പി.വി. അൻവർ തന്റെ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അൻവറിന് മണ്ഡലത്തിൽ സ്വാധീനമുണ്ടെന്ന് വോട്ടർമാർ തെളിയിച്ചു. യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടുമെന്നും, ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഫലം അറിയാൻ മണിക്കൂറുകൾ മാത്രം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ഫല സൂചനകൾ ലഭിക്കും. 75.87 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ കേരളം ആകാംഷയോടെ കാത്തിരിക്കുന്നു.

നിലമ്പൂരിൽ ക്രോസ് വോട്ട് ആരോപണവുമായി പി.വി. അൻവർ
നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ, യുഡിഎഫ് എൽഡിഎഫിന് ക്രോസ് വോട്ട് ചെയ്തുവെന്ന് പി.വി. അൻവർ ആരോപിച്ചു. ആര്യാടൻ ഷൗക്കത്തിനെ ഭയന്ന് ഏകദേശം 10000 വോട്ടുകൾ എം. സ്വരാജിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ മറികടന്ന് വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.