Protest

താമരശ്ശേരി ഫ്രഷ് കട്ടിനെതിരെ സമരം കടുക്കുന്നു; അനിശ്ചിതകാല നിരാഹാര സമരം ഇന്ന്
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്ന് സമരസമിതി ആരോപിച്ചു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം രംഗത്തെത്തിയത് വിവാദമായി. ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കട്ടിപ്പാറ ഫ്രഷ് കട്ട് പ്ലാന്റ് തുറന്നു; സമരം ശക്തമാക്കുമെന്ന് സമരസമിതി
കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്കരണ പ്ലാന്റ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടിരുന്നത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുറന്നു. പൊലീസ് സംരക്ഷണത്തോടെയാണ് പ്ലാന്റ് തുറന്നതെന്നും പൂർണ്ണമായി പ്രവർത്തനം ആരംഭിച്ചെന്നും മാനേജിംഗ് ഡയറക്ടർ സുജീഷ് കോലോത്ത് ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, പ്ലാന്റിനെതിരെ സമരം ശക്തമാക്കാൻ ജനകീയ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ ഡിവൈഡർ തകർത്ത് അനിൽ അക്കരയുടെ പ്രതിഷേധം
തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തകർത്ത് മുൻ എംഎൽഎ അനിൽ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതിനെ തുടർന്നാണ് പ്രതിഷേധം. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അനിൽ അക്കരയുടെ പ്രതിഷേധം.

കോഴിക്കോട് ഫ്രഷ് കട്ടിനെതിരെ സമരം തുടരുമെന്ന് സമരസമിതി
കോഴിക്കോട് ഫ്രഷ് കട്ടിനെതിരെ സമരം ശക്തമാക്കാൻ സമരസമിതി. നാളെ മുതൽ ഫ്രഷ് കട്ടിന് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം. ജില്ലാ കളക്ടർ മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ രംഗത്തെത്തി.

ഓണറേറിയം വർധനവ് തുച്ഛം; സമരം തുടരുമെന്ന് ആശാ വർക്കർമാർ
സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഫെബ്രുവരി 10-ന് ആരംഭിച്ച സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസത്തിലേക്ക് കടന്നു.

ഓണറേറിയം വർദ്ധിപ്പിച്ചതിനെതിരെ ആശാവർക്കർമാർ; സമരം തുടരുമെന്ന് അറിയിപ്പ്
സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് ആശാവർക്കർമാർ. തങ്ങൾ ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും, വർദ്ധനവ് തുച്ഛമാണെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ സമരം തുടരുമെന്ന് ആശാവർക്കർമാർ അറിയിച്ചു.

അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്; താരങ്ങൾക്ക് ആശാ വർക്കർമാരുടെ തുറന്ന കത്ത്
ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്ത്.

നിലമ്പൂർ മോഡൽ സമരം; സർക്കാരിനെതിരെ പ്രചാരണവുമായി ആശ വർക്കേഴ്സ്
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സർക്കാരിനെതിരെ പ്രചാരണവുമായി രംഗത്ത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ മാതൃകയിൽ തദ്ദേശ തിരഞ്ഞെടുപ്പിലും പ്രചാരണം നടത്തും. ക്ലിഫ് ഹൗസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കും.

ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം; അറസ്റ്റിലായ 19 ആശാ വർക്കേഴ്സിനെയും വിട്ടയച്ചു
ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച 19 ആശാ വർക്കേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ 256 ദിവസമായി നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.

താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യ ഫാക്ടറിക്ക് തീയിട്ടു; പ്രതിഷേധം അക്രമാസക്തം, ലാത്തിച്ചാർജ്
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യ സംസ്കരണ ഫാക്ടറിക്ക് നാട്ടുകാർ തീയിട്ടു. ഫാക്ടറിയിൽ നിന്ന് വരുന്ന ദുർഗന്ധവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ സമരം. പ്രതിഷേധം കനത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

പിരായിരിയിൽ എംഎൽഎയെ തടഞ്ഞ സംഭവം: Dyfi, BJP പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ DYFI, BJP പ്രവർത്തകർ വഴിയിൽ തടഞ്ഞു. എംഎൽഎയുടെ പരാതിയിൽ DYFI, BJP പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും ചേർന്ന് ഒരുക്കിയ സുരക്ഷാ വലയത്തിലൂടെയാണ് രാഹുൽ ഉദ്ഘാടന സ്ഥലത്തേക്ക് പോയത്.