Presidential Reference

ഗവർണർ ബില്ലുകൾ തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഗവർണർ ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചു. രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ സ്ഥാപനങ്ങൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നില്ലെങ്കിൽ, മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ സാധിക്കുമോ എന്ന വിഷയത്തിലും കോടതിയിൽ വാദങ്ങൾ നടന്നു.

രാഷ്ട്രപതി റഫറൻസ്: സുപ്രീം കോടതിയിൽ വാദം തുടരുന്നു
രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ ഇന്നും തുടരും. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർണായക ചോദ്യങ്ങൾ ചോദിച്ചു. ഭരണഘടനപരമായ കടമകൾ നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതെന്നാണ് കേന്ദ്രം വാദിക്കുന്നത്.

നിയമസഭാ ബില്ലുകൾ: രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. റഫറൻസ് നിലനിൽക്കുമോ എന്നതിലാണ് ആദ്യ വാദം നടക്കുന്നത്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു.

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നും കേരളം വാദിക്കുന്നു.

സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രപതിയുടെ ഈ നീക്കത്തിനെതിരെ എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി സ്റ്റാലിൻ കത്തയച്ചു. ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.

സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
ബില്ലുകളിന്മേലുള്ള തീരുമാനങ്ങളിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം 14 വിഷയങ്ങളിൽ സുപ്രീം കോടതിയോട് രാഷ്ട്രപതി വിശദീകരണം തേടി. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് എങ്ങനെ നിശ്ചയിക്കാനാകുമെന്നും രാഷ്ട്രപതി ചോദിച്ചു.