POLITICS

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കൂട്ടിച്ചേർത്ത ഈ വാക്കുകൾ നീക്കം ചെയ്യുന്നത് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭരണഘടനയെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്തുവെന്ന് യോഗം വിലയിരുത്തി. നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയവും യോഗത്തിൽ ചർച്ചയായി.

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സി.പി.ഐ.എമ്മും ആർ.എസ്.എസും തമ്മിൽ പൊക്കിൾകൊടി ബന്ധമുണ്ടെന്നും ഇരു പാർട്ടികളും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം കളിക്കുന്നുവെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ആർ.എസ്.എസിൻ്റെ വാതിൽക്കൽ സി.പി.ഐ.എം കോളിംഗ് ബെൽ അടിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

മകന്റെ ആഡംബര ജീവിതം വിവാദമായതോടെ മംഗോളിയൻ പ്രധാനമന്ത്രി രാജി വെച്ചു
മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി പ്രഖ്യാപിച്ചത്. മകന്റെ ആഡംബര ജീവിതം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. താൻ പാർട്ടി വക്താവല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം വിവാദം: രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരിപ്പിടം നൽകിയതിനെ ചൊല്ലി വിവാദം. മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷ വിമർശനവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിച്ചെന്ന് മന്ത്രിയുടെ ആരോപണം.

വിഴിഞ്ഞം ഉദ്ഘാടനം: രാഷ്ട്രീയ പോര് കടുക്കുന്നു; ക്രെഡിറ്റ് ആർക്ക്?
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. പദ്ധതിയുടെ പിതൃത്വം ഉമ്മൻ ചാണ്ടിക്കാണെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു.

ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസും
ദേശീയ ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് ജാതി സെൻസസിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു.

വിഴിഞ്ഞം: സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ നാലാം വാർഷികാഘോഷം ജനങ്ങളുടെ പണം ധൂർത്തടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ലോകബാങ്കിന്റെ 140 കോടി രൂപ വകമാറ്റി ചെലവഴിച്ച സർക്കാരാണ് 100 കോടിയിലധികം രൂപ ചെലവഴിച്ച് വാർഷികാഘോഷം നടത്തുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വിഴിഞ്ഞം ഉദ്ഘാടനം: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിനെതിരെ സുധാകരന്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി വിമര്ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ സ്വാധീനിക്കാനാണ് ഈ നീക്കം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഉമ്മന് ചാണ്ടിയുടെ പേര് പദ്ധതിക്ക് നല്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.

കാനഡയിൽ ലിബറൽ പാർട്ടിക്ക് വിജയം; കാർണി പ്രധാനമന്ത്രിയായി തുടരും
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ചു. മാർക്ക് കാർണി പ്രധാനമന്ത്രിയായി തുടരും. 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ വിവാദത്തിൽ സംഘർഷം
പാലക്കാട് നഗരസഭയിൽ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തെച്ചൊല്ലി സംഘർഷം. എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ ഏറ്റുമുട്ടി. ചെയർപേഴ്സണെ കൈയ്യേറ്റം ചെയ്തതായും കൗൺസിലർമാർ കുഴഞ്ഞുവീണതായും റിപ്പോർട്ട്.