POCSO Case

പോക്സോ കേസ്: കൗൺസിലർ കെ.വി.തോമസിനെ സി.പി.ഐ.എം പുറത്താക്കി
എറണാകുളത്ത് പോക്സോ കേസിൽ പ്രതിയായ കോതമംഗലം നഗരസഭ കൗൺസിലർ കെ.വി.തോമസിനെ സി.പി.ഐ.എം പുറത്താക്കി. പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പുറമെ കൗൺസിലർ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

കൂരാച്ചുണ്ടില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ലീഗ് പ്രവര്ത്തകന് അറസ്റ്റില്; ആലുവയില് കുത്തേറ്റ് ചികിത്സയിലായിരുന്നയാള് മരിച്ചു
കോഴിക്കോട് കൂരാച്ചുണ്ടില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ മുസ്ലിം ലീഗ് പ്രവര്ത്തകന് അറസ്റ്റിലായി. കൂരാച്ചുണ്ട് സ്വദേശി സഫ്വാനാണ് അറസ്റ്റിലായത്. അതേസമയം, ആലുവയില് കുത്തേറ്റ് ചികിത്സയിലായിരുന്ന വെളിയത്തുനാട് സ്വദേശി സാജന് മരിച്ചു.

വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം; അമ്മയ്ക്കെതിരെ പോക്സോ കേസ്
ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ്സുകാരിയുടെ പരാതിയിൽ അമ്മയ്ക്കെതിരെ പോക്സോ കേസ്. വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 45 വയസ്സുള്ള അമ്മയ്ക്കെതിരെ ബെംഗളൂരു ആർ.ടി നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ആര്യനാട് സ്വദേശിയായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ രാജീവനെ സസ്പെൻഡ് ചെയ്തു. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും മറ്റൊരു കേസിൽ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ്.

മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച 60 കാരന് 145 വർഷം കഠിന തടവ്
മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന് 145 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. മഞ്ചേരി പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതി 8.77 ലക്ഷം രൂപ പിഴ അടയ്ക്കണം.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റ് ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാർ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

വിദ്യാർത്ഥിനിക്കെതിരായ വ്യാജ പ്രചരണം: അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക്
കിളിമാനൂരിൽ വിദ്യാർത്ഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ പ്രചരണം ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷിക്കും. പോക്സോ കേസിൽ പ്രതിയായ അധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുണ്ടായി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിന് ക്ഷണിച്ച് ആദരിച്ചു; നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
പോക്സോ കേസിൽ പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിക്കുന്നു. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ തലത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

പോക്സോ കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്
പോക്സോ കേസിൽ ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുന്നംകുളം കോടതിയാണ് ശിക്ഷ വിധിച്ചത്.

പോക്സോ കേസ് പ്രതിയെ സ്കൂളിൽ പങ്കെടുത്ത സംഭവം; നടപടിയുമായി വിദ്യാഭ്യാസ മന്ത്രി
പോക്സോ കേസ് പ്രതിയായ വ്ളോഗര് മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്കൂൾ പരിപാടികളിൽ ഇത്തരം ആളുകളെ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിന് ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംഘാടകർ
പോക്സോ കേസ് പ്രതിയായ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന് ക്ഷണിച്ച സംഭവം വിവാദമായിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘാടകർ. പോക്സോ കേസ് പ്രതിയാണെന്ന് അറിയാതെയാണ് മുകേഷിനെ ക്ഷണിച്ചതെന്നും, ഇതിൽ സ്കൂൾ അധികൃതർക്ക് കത്തയച്ച് മാപ്പ് ചോദിച്ചെന്നും സംഘാടകർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.