PM Shri

പി.എം. ശ്രീ വിഷയം: സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ; നിലപാട് കടുപ്പിച്ച് സി.പി.ഐ മന്ത്രിമാർ
പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ നിലപാട് കടുപ്പിച്ചു. പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡി. രാജ എം. എ. ബേബിയെ കാണും.

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് വിമർശനവുമായി സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു. ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കിക്കൊണ്ട് പി.എം. ശ്രീ നടപ്പാക്കാൻ ആകില്ലെന്നും എൻ.ഇ.പി നടപ്പാക്കും എന്നത് ആദ്യ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ലെന്നും കെ. പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിനെതിരെ വി.ഡി. സതീശൻ, ഗൂഢാലോചനയുണ്ടെന്ന് ആരോപണം
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ പദ്ധതി നടപ്പാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാർ ആണെന്നും സതീശൻ കുറ്റപ്പെടുത്തി.

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.യുടെ എതിർപ്പ് ഭയന്ന് ചർച്ച ഒഴിവാക്കിയെന്ന് റിപ്പോർട്ട്
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ എതിർപ്പ് ഭയന്ന് ചർച്ച ഒഴിവാക്കിയെന്നും, ധാരണാപത്രം ഒപ്പിടാൻ കേന്ദ്രമന്ത്രിയുടെ കത്ത് ലഭിച്ചതിനെ തുടർന്നാണ് നീക്കം തുടങ്ങിയതെന്നും റിപ്പോർട്ട്. സി.പി.ഐ.എമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്ന വികാരം സി.പി.ഐ നേതൃത്വത്തിൽ ശക്തമാണ്. എൽഡിഎഫിൽ ഉറച്ചുനിന്നുകൊണ്ടുള്ള പ്രതിഷേധ നടപടികൾ ആലോചിക്കാനാണ് സി.പി.ഐയുടെ തീരുമാനം.

പി.എം. ശ്രീ പദ്ധതി: സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ലെന്ന് കേരളം; പ്രതിഷേധവുമായി സിപിഐ
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കേന്ദ്രത്തിന് കൈമാറില്ലെന്ന് കേരളം. ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ തുടർനടപടികളിലേക്ക് തൽക്കാലം കടക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ വിഷയത്തിൽ പ്രതിഷേധവുമായി സിപിഐ രംഗത്ത് വന്നിട്ടുണ്ട്.

പി.എം. ശ്രീ ധാരണാപത്രം ട്വന്റിഫോറിന്; സംസ്ഥാനത്തിന് റദ്ദാക്കാനാവില്ല, വിദ്യാഭ്യാസ വകുപ്പിന്റെ വാദം പൊളിഞ്ഞു
പി.എം. ശ്രീ ധാരണാപത്രം ട്വന്റിഫോറിന് ലഭിച്ചു. ഈ മാസം 16-നാണ് ധാരണാപത്രം ഒപ്പിട്ടതെന്ന രേഖ വ്യക്തമാക്കുന്നു. പദ്ധതിയുടെ മറവിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നതിനാലാണ് സി.പി.ഐ.എം ഇതിനെ എതിർത്തിരുന്നത്. ധാരണാപത്രം റദ്ദാക്കാൻ സംസ്ഥാനത്തിന് അവകാശമില്ലെന്നും രേഖയിൽ പറയുന്നു.

പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം വൈകിവന്ന വിവേകം; രാജീവ് ചന്ദ്രശേഖർ
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വൈകിവന്ന വിവേകമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇതുവരെ നിഷേധിച്ചിരുന്ന ആധുനിക വിദ്യാഭ്യാസം ഇനി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പരാജയത്തെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും രാജീവ് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. ശിവൻകുട്ടി "സംഘിക്കുട്ടി"യെപ്പോലെ പെരുമാറുന്നുവെന്ന് ആരോപിച്ചു. കേന്ദ്രം ഫണ്ട് തടഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്തിന് 1158.13 കോടി രൂപ നഷ്ടമായെന്നും, ഒപ്പിട്ടതിനാൽ 1476 കോടി രൂപ ലഭിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

പിഎം-ശ്രീയിൽ കേരളം ഒപ്പുവെച്ചതിൽ സി.പി.ഐയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
പിഎം-ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെ സി.പി.ഐയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. സി.പി.ഐക്ക് കേരളത്തിൽ ഒരു പ്രസക്തിയുമില്ലെന്നും പിണറായി വിജയൻ കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്രം നടപ്പാക്കുന്ന കാര്യങ്ങളെല്ലാം കേരളത്തിൽ നടപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ പാഠ്യപദ്ധതി നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സി.പി.ഐ തങ്ങളുടെ തീരുമാനം വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; ലക്ഷ്യം കുട്ടികൾക്ക് അർഹമായ ഫണ്ട് നേടൽ: മന്ത്രി വി. ശിവൻകുട്ടി
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം തന്ത്രപരമാണെന്നും കുട്ടികൾക്ക് അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം തകർക്കാനുള്ള നീക്കങ്ങളോട് ഈ സർക്കാർ സഹകരിക്കില്ലെന്നും കുട്ടികൾക്ക് അവകാശപ്പെട്ട ഒരൊറ്റ രൂപപോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം ശ്രീ: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.പി
പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ വിമർശിച്ച് ഷാഫി പറമ്പിൽ. സി.പി.എമ്മിന്റെ "ശ്രീ" പ്രധാനമന്ത്രിയും ബി.ജെ.പിയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിലും അബിൻ വർക്കിയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.