PM Shri

പി.എം. ശ്രീയിൽ സി.പി.ഐ നിലപാടിൽ തെറ്റില്ല; കേന്ദ്ര നയത്തോട് യോജിക്കാനാകില്ലെന്ന് ടി.പി. രാമകൃഷ്ണൻ
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. കേരളത്തിന് അർഹമായത് വാങ്ങിയെടുക്കണമെന്ന പൊതുനിലപാടാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ തെറ്റില്ലെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

പി.എം ശ്രീ പദ്ധതി: എൽഡിഎഫ് യോഗം ഇന്ന്; മുന്നണിയിൽ ഭിന്നത
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ന് എൽഡിഎഫ് യോഗം ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം പരിഗണിച്ച് യോഗം ചേരുന്ന തീയതി തീരുമാനിക്കും. യോഗത്തിൽ പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

പി.എം ശ്രീ പദ്ധതിയുമായി കേരളം; എതിർപ്പ് തള്ളി സർക്കാർ തീരുമാനം
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. പദ്ധതിക്കായി 1476 കോടി രൂപയുടെ വിഹിതം ലഭിക്കും.

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. ചില നിബന്ധനകളുടെ പേരില് സംസ്ഥാനത്തിന് അര്ഹതപ്പെട്ട തുക കേന്ദ്രം തടഞ്ഞുവച്ചുവെന്നാണ് കേരളത്തിന്റേയും തമിഴ്നാടിന്റേയും ആരോപണം.

പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ വ്യക്തതയില്ലെന്ന് വി. ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചുള്ള കേന്ദ്രസർക്കാർ നിർദേശങ്ങളിൽ വ്യക്തതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും. കേരളത്തിന് 1377 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.