Pinarayi Vijayan

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വി.ഡി. സതീശൻ പിണറായി വിജയനെക്കാൾ മുന്നിലെന്ന് വിലയിരുത്തൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും താരതമ്യം ചെയ്യുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ ഗ്രാഫ് മുഖ്യമന്ത്രിയെക്കാൾ മുന്നിലാണ്. എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതാണ് പ്രതിപക്ഷ നേതാവിന് ലഭിച്ച പ്രധാന നേട്ടം.

മൈക്ക് കിട്ടിയാൽ നിയന്ത്രണം വിടരുത്; നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമെന്ന് മുഖ്യമന്ത്രിയുടെ താക്കീത്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് താക്കീത് നൽകി. മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പ്.

രാജ്ഭവനിൽ ഭാരതാംബ ചിത്രം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ ഗവർണർ
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നു. രാജ്ഭവനിൽ പരിപാടിക്ക് ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും രാജ്ഭവൻ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
കേരളത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന സ്പേസ് പാർക്കിൻ്റെയും റിസർച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന സ്പേസ് പാർക്ക്, ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സഹായിക്കും. കൂടാതെ, കെ-സ്പേസ് എന്ന പുതിയ സംരംഭത്തിലൂടെ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബഹിരാകാശ അറിവുകൾ സാമൂഹ്യ പുരോഗതിക്ക് ഉപയോഗിക്കണം: മുഖ്യമന്ത്രി
ബഹിരാകാശ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനം യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടിയാണ് ഇതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരള സ്പേസ് പാർക്കിന് തറക്കല്ലിട്ട് മുഖ്യമന്ത്രി; ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ
കേരളത്തിൻ്റെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് കരുത്തേകാൻ ലക്ഷ്യമിട്ടുള്ള കേരള സ്പേസ് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പള്ളിപ്പുറത്തെ ടെക്നോസിറ്റി കാമ്പസിലാണ് കോമൺ ഫെസിലിറ്റി സെൻ്ററും റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് സെൻ്ററും നിലവിൽ വരുന്നത്. ഇതിലൂടെ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് സ്പേസ് പാർക്ക് ഊർജ്ജം നൽകുമെന്നും കരുതുന്നു.

പുകഴ്ത്തലില് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്ത്തിക്കാന് നിര്ദേശം
തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് സംഭവം. സ്വാഗത പ്രസംഗകൻ മുഖ്യമന്ത്രിയെ ലെജൻഡ് എന്നും വരദാനം എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകി.

പിണറായി വിജയൻ ആർഎസ്എസ് പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്; കെ.സി. വേണുഗോപാൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധമില്ലെന്ന പ്രസ്താവനയെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. 1977-ൽ പിണറായി വിജയൻ ആദ്യമായി നിയമസഭയിലെത്തിയത് ആർഎസ്എസ്സിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം ആരോപിച്ചു. പഴയകാല സംഭവങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാദങ്ങളെ അദ്ദേഹം ഖണ്ഡിച്ചു.

ലഹരിക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്യാമ്പയിനിന്റെ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 2026 ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആർഎസ്എസുമായി ഒരു ബന്ധവുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
ആർഎസ്എസുമായി സിപിഐഎം സഹകരിക്കുന്നു എന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. വർഗീയ ശക്തികളുമായി ഒരു തരത്തിലുമുള്ള സഹകരണവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും സഹായമില്ലാതെയാണ് സിപിഐഎം പോരാടിയതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കരുത്; മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസ് നേതാവിൻ്റെ ചിത്രത്തിന് മുന്നിൽ ആരും താണു വണങ്ങിയിട്ടില്ലെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.