Pension

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു കൂടി
മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു കൂടി അനുവദിച്ചു. 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കും. 817 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.

സജി ചെറിയാന്റെ പെൻഷൻ പരാമർശം വിവാദത്തിൽ
മന്ത്രി സജി ചെറിയാന്റെ പെൻഷൻകാർക്കെതിരായ പരാമർശം വിവാദമായി. കേരളത്തിൽ മരണനിരക്ക് കുറവാണെന്നും ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

ക്ഷേമ പെൻഷൻ വർധനവിന് പരിമിതിയെന്ന് ധനമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനിടയിൽ, ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുന്നതിന് പരിമിതികളുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. ബജറ്റിൽ പെൻഷൻ തുക വർധിപ്പിക്കാനുള്ള തീരുമാനമൊന്നും നിലവിൽ എടുത്തിട്ടില്ല. നിലവിലുള്ള ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് സർക്കാരിന്റെ മുൻഗണന.

അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്ക് 20,000 രൂപ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ
അടിയന്തരാവസ്ഥക്കാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷനും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. MISA, DIR, DISIR തുടങ്ങിയ നിയമങ്ങൾ പ്രകാരം അറസ്റ്റിലായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എംഎൽഎ വികസന ഫണ്ടിന് 133 കോടി; 62 ലക്ഷം പേർക്ക് പെൻഷൻ
എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ 133 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും.

കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻകാർക്ക് തുക കൃത്യമായി ലഭിക്കുന്നില്ല: ധനമന്ത്രി
കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ വിഹിതം സംസ്ഥാനം മുൻകൂറായി നൽകിയിട്ടും, പെൻഷൻകാർക്ക് തുക ...