Pathanamthitta

സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പത്തനംതിട്ടയിൽ ബാനറുകൾ
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും പ്രതിഷേധം. പ്രമാടം പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ബാനറുകൾ ഉയർന്നു. സമുദായത്തിന് നാണക്കേടായി മാറിയ കട്ടപ്പയാണ് സുകുമാരൻ നായർ എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരങ്ങൾ സംരക്ഷിക്കാൻ നടപടി എടുക്കുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം.

പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്; എം.എം. വർഗീസിനെതിരെ കേസ്
പത്തനംതിട്ട ചെറുകോൽപ്പുഴയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്. കോൺഗ്രസ് നേതാവ് എം.എം. വർഗീസിനെതിരെയാണ് കേസ്. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 30
റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 8547126028, 04734-296496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പുല്ലാട് ഹണി ട്രാപ്പ്: പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദിച്ച കേസിൽ പ്രതിയായ ജയേഷ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. 2016ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇയാൾ വിചാരണ നേരിടുന്നുണ്ട്. രശ്മിയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: പ്രതി രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി രശ്മിയുടെ ഫോണിൽ നിന്നും നിർണായക ദൃശ്യങ്ങൾ കണ്ടെത്തി. ഡംബൽ ഉപയോഗിച്ച് ശരീരത്തിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് ജയേഷ് ചിത്രീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ പോലീസ് തീരുമാനിച്ചു.

പത്തനംതിട്ട ഹണിട്രാപ്പ് കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനാണ് അന്വേഷണ ചുമതല. പ്രതികൾ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും തങ്ങളുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്ന് മർദനത്തിനിരയായ റാന്നി സ്വദേശിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. മകനും ജയേഷും തമ്മിൽ ജോലി സംബന്ധമായ സൗഹൃദമുണ്ടായിരുന്നുവെന്നും, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്നും അവർ ട്വന്റിഫോറിനോട് പറഞ്ഞു. അറസ്റ്റിലാകുന്നതുവരെ അപകടത്തിൽ പെട്ടുവെന്നാണ് മകൻ പറഞ്ഞിരുന്നത് എന്നും മാതാപിതാക്കൾ പറയുന്നു.

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ
പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദിച്ച ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളെയാണ് ദമ്പതികൾ പീഡിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നു.

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി മർദിച്ച് ദമ്പതികൾ
പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ദമ്പതികളായ ജയേഷ്, രശ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹണി ട്രാപ്പ്: പത്തനംതിട്ടയിൽ യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ
പത്തനംതിട്ടയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്ക് ക്രൂരമായ അനുഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിച്ചു കയറ്റി. സംഭവത്തിൽ ദമ്പതികളായ ജയേഷും രശ്മിയും അറസ്റ്റിലായി.

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ
യുവതിക്ക് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഈ നടപടി.