Parliament

ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്ററി പാർട്ടി യോഗം
പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാന അജണ്ടയായി ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും.

പ്രധാനമന്ത്രിക്ക് പറയാനുള്ളത് താൻ പറയുന്നു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അമിത് ഷാ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും നിലപാടിനെയും വിമർശിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയാകും. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ ലോക്സഭയിൽ തള്ളിയിരുന്നു. സുരക്ഷാ വീഴ്ചയാണ് പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പാർലമെന്റ്; ശശി തരൂരിന് സംസാരിക്കാൻ അനുമതിയില്ല
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയിൽ ഡോക്ടർ ശശി തരൂർ എംപിക്ക് സംസാരിക്കാൻ അനുമതിയില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാർ പ്രതിനിധിയായി ചർച്ചകൾക്ക് തുടക്കം കുറിക്കും.

പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ; ഇന്ന് പാർലമെന്റിൽ ചർച്ച, പ്രതിപക്ഷത്തിന്റെ വിമർശനത്തിന് സാധ്യത
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ഇന്ന് പാർലമെന്റിൽ ചർച്ചയാകും. ലോക്സഭയിലും രാജ്യസഭയിലുമായി 16 മണിക്കൂർ ചർച്ചകൾ നടക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി പ്രതിപക്ഷം കാത്തിരിക്കുകയാണ്.

പാർലമെന്റ് സ്തംഭനാവസ്ഥയ്ക്ക് മാറ്റം? തിങ്കളാഴ്ച മുതൽ സഭാ സമ്മേളനം സാധാരണ നിലയിൽ നടത്താൻ സാധ്യത
കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റ് സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ മാറ്റം വരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാഷ്ട്രീയപരമായ പ്രാധാന്യമുള്ള ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം വിഷയങ്ങൾ ലോക്സഭയിൽ ചർച്ച ചെയ്യും. സഭാസമ്മേളനം തടസ്സപ്പെടുത്താതെ സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

വഖഫ് ബില്ല് ചർച്ച: പ്രിയങ്കയുടെ അസാന്നിധ്യത്തിൽ വിമർശനവുമായി എ.എ. റഹീം എം.പി.
വഖഫ് ബില്ലിന്റെ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്താതിരുന്നതിനെ എ.എ. റഹീം എം.പി. വിമർശിച്ചു. പ്രിയങ്കയുടെ അസാന്നിധ്യത്തിന് കോൺഗ്രസിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്കായി പ്രിയങ്ക വിദേശത്താണെന്നാണ് ഔദ്യോഗിക വിശദീകരണം.

വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി
സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളോടെയാണ് വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ബിൽ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ എതിർപ്പിനെ അവഗണിച്ചാണ് ബിൽ പാസാക്കിയത്.

വഖഫ് നിയമ ഭേദഗതി ബിൽ: സ്ത്രീകൾക്കും അമുസ്ലിംങ്ങൾക്കും ബോർഡിൽ അംഗത്വം
വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. സ്ത്രീകളും അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. ഇസ്ലാം മതം അഞ്ച് വർഷമായി പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാനാകൂ.

വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ട്
വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിൽ എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും.

വഖഫ് ബിൽ നാളെ ലോക്സഭയിൽ; എട്ട് മണിക്കൂർ ചർച്ച
വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ബിൽ അവതരിപ്പിക്കും. തുടർന്ന് എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയും നടക്കും.