Parliament

എസ്ഐആർ പ്രതിഷേധം; പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയതിനെത്തുടർന്ന് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി. പ്രതിപക്ഷം ബഹളം തുടർന്നതിനെ തുടർന്ന് ഇരുസഭകളും രണ്ടുമണിവരെ നിർത്തിവച്ചു.

വളർത്തുനായയുമായി പാർലമെന്റിലെത്തി രേണുക ചൗധരി; വിമർശനവുമായി ബിജെപി
കോൺഗ്രസ് എംപി രേണുക ചൗധരി വളർത്തുനായയുമായി പാർലമെന്റിൽ എത്തിയത് വിവാദമായി. ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. ഇതിനെ തുടർന്ന് ബിജെപി അംഗങ്ങൾ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ കൂട്ടിക്കൊണ്ടുവന്നതാണെന്നും പിന്നീട് അതിനെ തിരികെ അയച്ചെന്നും രേണുക ചൗധരി പ്രതികരിച്ചു.

തോൽവിയുടെ നിരാശ തീർക്കാനുള്ള ഇടമായി പാർലമെന്റിനെ കാണരുത്; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയങ്ങളുടെ നിരാശയും അമർഷവും തീർക്കാനുള്ള വേദിയായി പാർലമെന്റിനെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഡൽഹി സ്ഫോടനത്തിൽ അമിത് ഷാ മറുപടി പറയണം; സഭയിൽ ചർച്ച വേണമെന്ന് കൊടിക്കുന്നിൽ സുരേഷ്
ഡൽഹി സ്ഫോടനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആർ, ഡൽഹി ചെങ്കോട്ട സ്ഫോടനം, വായു മലിനീകരണം, എസ് സി, എസ്ടി വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശീതകാല സമ്മേളനം: എസ്ഐആർ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം
പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷം എസ്ഐആർ വിഷയം ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചു. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിന് ഇന്ന് മോക്ക് പോൾ
നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2.30-ന് പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി മോക്ക് പോൾ നടത്തും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ അംഗങ്ങൾക്കായി ഇന്ന് വൈകീട്ട് 7.30-ന് അത്താഴവിരുന്ന് നൽകും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും

വർഷകാല സമ്മേളനം സമാപിച്ചു; ചൂതാട്ട നിയന്ത്രണ ബില്ല് പാസാക്കി
പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ പാസാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന ഭേദഗതി ബിൽ അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിസ്ഥാനം നഷ്ടമാകും; പുതിയ ബില്ലുമായി കേന്ദ്രം
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമാകുന്ന ഈ നിയമം, ഒരു മാസത്തിലധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ മന്ത്രിമാരുടെ സ്ഥാനനഷ്ടത്തിന് ഇടയാക്കും. ജയിൽ മോചിതരായാൽ ഈ സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്നും ബില്ലിൽ പറയുന്നു.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര: ഇന്ന് പാര്ലമെന്റില് പ്രത്യേക ചര്ച്ച
ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്ലമെന്റ് ഇന്ന് സമ്മേളിക്കും. ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചര്ച്ച ഇന്ന് ലോക്സഭയില് നടക്കും. വോട്ടര് പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്ലമെന്റിന് അകത്തും പുറത്തും ശക്തമാക്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്ററി പാർട്ടി യോഗം
പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാന അജണ്ടയായി ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും.

പ്രധാനമന്ത്രിക്ക് പറയാനുള്ളത് താൻ പറയുന്നു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അമിത് ഷാ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും നിലപാടിനെയും വിമർശിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയാകും. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ ലോക്സഭയിൽ തള്ളിയിരുന്നു. സുരക്ഷാ വീഴ്ചയാണ് പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.