Palestine

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും കേരളത്തിൽ
കേരളത്തിൽ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും നടക്കും. തിരുവനന്തപുരത്ത് ഈ മാസം 29-നാണ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ കേരള മീഡിയ അക്കാദമി അന്താരാഷ്ട്ര മാധ്യമോത്സവം സംഘടിപ്പിക്കും.

പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ വിമർശനവുമായി നെതന്യാഹു
പലസ്തീനെ പ്രത്യേക രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശനവുമായി രംഗത്ത്. പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നവർ ഹമാസ് ഭീകരതയ്ക്ക് പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് മറുപടി അടുത്തുതന്നെ ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടൻ
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടൻ. ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെയാണ് ബ്രിട്ടൻ്റെ പ്രഖ്യാപനം. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അറിയിച്ചു.

ഗാസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഈജിപ്ത്; പലസ്തീന് പിന്തുണയുമായി 10 രാജ്യങ്ങൾ
ഗാസ അതിർത്തിയിൽ ഈജിപ്ത് സൈനികരെ വിന്യസിച്ചു. ഇസ്രായേലിനെതിരെ യുദ്ധ ഭീഷണിയുമായി ഈജിപ്ത് രംഗത്ത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് 10 രാജ്യങ്ങൾ നാളെ പ്രഖ്യാപനം നടത്തും.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുക്കുന്നു; പലായനം ചെയ്യുന്നവർ ദുരിതത്തിൽ
ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. നാല് ലക്ഷത്തോളം ആളുകൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. പലായനം ചെയ്യുന്നവർക്ക് ജീവൻ നഷ്ടമാവുകയും, തെക്കൻ ഗസ്സയിൽ ദുരിതമയമായ സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 83 പേർ കൂടി കൊല്ലപ്പെട്ടു
ഗസ്സയിൽ ഇസ്രായേൽ സൈന്യം കരയാക്രമണം ശക്തമാക്കുന്നു. ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനിക വാഹനങ്ങളും ഇരച്ചുകയറി. ഗസ്സയിലെ ഇസ്രായേൽ ആക്രമണം വംശഹത്യയാണെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്സ് അഭിപ്രായപ്പെട്ടു. പലായനം ചെയ്യുന്നവർക്കായി താൽക്കാലിക പാത തുറന്നതാണ് പുതിയ വിവരം.

ഇസ്രായേൽ കരയാക്രമണം: വടക്കൻ ഗസ്സയിൽ കൂട്ടപ്പലായനം
ഇസ്രായേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗസ്സയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നു. തെക്കൻ ഗസ്സയിലേക്കാണ് ആളുകൾ നീങ്ങുന്നത്. ഗസ്സയിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ കമ്മീഷൻ റിപ്പോർട്ട് ചെയ്തു.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
പലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന യുഎൻ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് ശ്ലാഘനീയമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്കൊപ്പം നിൽക്കാൻ ലോകം മുന്നോട്ട് വരണം. ഗസക്ക് പുറമെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അശാന്തി പടർത്തുന്ന ഇസ്രായേൽനടപടി നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തീൻ പ്രശ്നം: ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ
പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദ്ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ യുഎന്നിൽ വോട്ട് ചെയ്തു. ഫ്രാൻസും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തെ 142 രാജ്യങ്ങൾ പിന്തുണച്ചു. ഹമാസിനെ ഒഴിവാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഹമാസ് വക്താവ് ഉൾപ്പെടെ 80 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം തുടരുമ്പോൾ, ഹമാസ് വക്താവ് ഉൾപ്പെടെ 80 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഏകദേശം 10 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയാണ്, ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. പലസ്തീൻ രാജ്യം ഇല്ലാതാക്കാൻ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാനും ഇസ്രായേൽ സേന നീക്കം നടത്തുന്നുണ്ട്.

ഗസ പിടിച്ചെടുക്കാൻ ഇസ്രായേൽ; 60,000 സൈനികരെ വിന്യസിക്കും
ഗസ പിടിച്ചെടുക്കുന്നതിനുള്ള പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. സൈനിക നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 60,000 സൈനികരെക്കൂടി വിന്യസിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗസയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പലസ്തീൻ വംശഹത്യ: പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി ഇസ്രായേൽ അംബാസഡർ
പലസ്തീനിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ അംബാസഡർ റുവെൻ അസർ രംഗത്ത്. പ്രിയങ്കയുടെ പ്രസ്താവന ഇരട്ടത്താപ്പും ലജ്ജാകരവുമാണെന്ന് അദ്ദേഹം വിമർശിച്ചു. ഗാസയിലെ സാധാരണക്കാരുടെ മരണത്തിന് പിന്നിലെ ഹമാസിൻ്റെ പങ്ക് പ്രിയങ്ക കാണുന്നില്ലെന്നും റുവെൻ അസർ ആരോപിച്ചു.