Palakkad

“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മതിയാകില്ലെന്ന് അമ്മ പ്രസീത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കുന്ന 2 ലക്ഷം രൂപ ഒന്നിനും തികയില്ലെന്നും, കുട്ടിയുടെ കൃത്രിമ കൈ വയ്ക്കുമ്പോളേ ആശ്വാസമാകൂ എന്നും പ്രസീത ട്വന്റി ഫോറിനോട് പറഞ്ഞു. മകളുടെ വിദ്യാഭ്യാസം ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

ചികിത്സാ പിഴവ്: കൈ നഷ്ടപ്പെട്ട ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ ഒൻപതുവയസുകാരിക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന കുടുംബത്തിന് ഈ ധനസഹായം വലിയ ആശ്വാസമാകും.

കണ്ണാടി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ: അധ്യാപികയുടെ സസ്പെൻഷൻ നീട്ടണമെന്ന് കുടുംബം
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി അർജുന്റെ കുടുംബം. നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നതുവരെ അധ്യാപികയുടെ സസ്പെൻഷൻ തുടരണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൂടാതെ, പ്രധാനാധ്യാപിക സ്കൂളിൽ തിരിച്ചെത്തിയതിനെതിരെയും കുടുംബം പ്രതിഷേധം അറിയിച്ചു.

പാലക്കാട്: ചികിത്സാ പിഴവിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് എടുത്തത്. ആരോഗ്യ മന്ത്രിയുടെ ഇടപെടലിനുശേഷവും നടപടികൾ വൈകിയതിനെ തുടർന്നാണ് കുടുംബം നിയമനടപടികളിലേക്ക് നീങ്ങിയത്.

പാലക്കാട് കണ്ണാടി സ്കൂളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: സസ്പെൻഡ് ചെയ്ത പ്രധാനാധ്യാപികയെ തിരിച്ചെടുത്തു, പ്രതിഷേധം ശക്തം
പാലക്കാട് കണ്ണാടി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്ത സംഭവം വിവാദമാകുന്നു. ഡിഡിഇ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് തന്നെ അധ്യാപികയെ തിരിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ ഡിഇഒയും സ്കൂൾ മാനേജ്മെൻ്റും തമ്മിലുള്ള ഒത്തുകളിയാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അധ്യാപികയെ രക്ഷിക്കാൻ ചില ഇടപെടലുകൾ നടക്കുന്നതായി വിദ്യാർത്ഥികൾ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; ഡോക്ടർമാർക്കെതിരെ പരാതി നൽകി കുടുംബം
പാലക്കാട് പല്ലശ്ശനയിൽ ഒമ്പത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിത്തം; ആളിക്കത്തി കട
പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. പഴയ ഫ്രിഡ്ജിന്റെ ഭാഗങ്ങളിൽ നിന്നാണ് തീ പടർന്നത്. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം: പ്രമീള ശശിധരന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട വിഷയത്തിൽ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടി ഒഴിവാക്കി. പ്രമീള ശശിധരന്റെ വിശദീകരണം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.

സർക്കാർ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിലേക്ക് ക്ഷണിച്ച് സി.വി സതീഷ്
സംസ്ഥാന സർക്കാരിന്റെ ജില്ലാ പട്ടയ മേളയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തത് ശ്രദ്ധേയമായി. മന്ത്രി കെ കൃഷ്ണൻകുട്ടി, ശാന്തകുമാരി എംഎൽഎ എന്നിവർക്കൊപ്പം വേദി പങ്കിട്ടു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ പരിപാടിയിൽ പങ്കെടുത്തതിന് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് സി വി സതീഷ് രംഗത്തെത്തി.

കരിങ്കൽ ക്വാറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മക്കെതിരെ കേസ്
പാലക്കാട് ഷൊർണൂരിൽ കരിങ്കൽ ക്വാറിയിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ അമ്മക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേലക്കര ആറ്റൂർ സ്വദേശി അനില്കുമാറിൻ്റെ ഭാര്യ സ്വപ്ന (37) ആണ് പ്രതി. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും ഗർഭവിവരം മറച്ചുവെച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

കള്ളിൽ കലർത്താൻ സ്പിരിറ്റ്; സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. കള്ളിൽ കലർത്താനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിനെ തുടർന്ന് സി.പി.ഐ.എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

മീനാക്ഷിപുരം സ്പിരിറ്റ് കേസ്: സി.പി.എം ലോക്കൽ സെക്രട്ടറി കീഴടങ്ങി; പാർട്ടിയിൽ നിന്ന് പുറത്താക്കി
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഹരിദാസൻ കീഴടങ്ങി. കണ്ണയ്യന്റെ പക്കൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചിറ്റൂർ ഏരിയ സെക്രട്ടറി അറിയിച്ചു.