Pakistan

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ്; സൈന്യത്തിന് പൂർണ്ണ അധികാരം നൽകി ഷെഹ്ബാസ് ഷെരീഫ്
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ് സംഭവിച്ചു. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഏകദേശം 5.5 ശതമാനം വരെ തകർച്ച നേരിട്ടു. ഇതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യയ്ക്കെതിരായ ഏത് നടപടിയ്ക്കും സൈന്യത്തിന് പൂർണ്ണ അധികാരം നൽകി..

ഇന്ത്യക്കെതിരെ നീക്കത്തിന് അനുമതി നൽകി പാക് സൈന്യം; രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ഏത് നടപടിയും സ്വീകരിക്കാൻ പാക് സൈന്യത്തിന് പൂർണ്ണ അധികാരം നൽകി പാക് പ്രധാനമന്ത്രി. ഇതിന് പിന്നാലെ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി.

പഹൽഗാം ആക്രമണം: ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നത് ഭീകരരുടെ ഒൻപത് കേന്ദ്രങ്ങൾ
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർന്നു. 24 മിസൈലുകൾ ഉപയോഗിച്ച് 25 മിനിറ്റിനുള്ളിലാണ് സൈന്യം ലക്ഷ്യം കണ്ടത്. അജ്മൽ കസബ്, ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നിവരുൾപ്പെടെയുള്ളവർ പരിശീലനം നേടിയ ഭീകര കേന്ദ്രങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ജമ്മു കാശ്മീരിൽ പാക് ഷെല്ലാക്രമണം; 10 ഗ്രാമീണർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാക് അധീന കാശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്.

ഇന്ത്യ ആക്രമണം നിർത്തിയാൽ പിന്മാറാമെന്ന് പാകിസ്താൻ
ഇന്ത്യ ആക്രമണം അവസാനിപ്പിച്ചാൽ പ്രത്യാക്രമണം നടത്തില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. സംഘർഷം ഒഴിവാക്കാൻ ഇന്ത്യ മുൻകൈയെടുത്ത് പിന്മാറുകയാണെങ്കിൽ പാകിസ്താനും അതിന് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യം ആരെയും തടവിലാക്കിയിട്ടില്ലെന്നും പാക് പ്രതിരോധമന്ത്രി അറിയിച്ചു.

സിന്ധു നദീജല കരാർ: ഇന്ത്യയുടെ ജലം ഇന്ത്യയുടെ നേട്ടത്തിനായി ഉപയോഗിക്കും – പ്രധാനമന്ത്രി മോദി
സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയുടെ ജലസ്രോതസ്സുകൾ രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ മരവിപ്പിച്ചത്.

പാകിസ്താൻ അതിർത്തിയിൽ വ്യോമസേനാ അഭ്യാസം
രാജസ്ഥാനിലെ പാകിസ്താൻ അതിർത്തിയിൽ വ്യോമസേന അഭ്യാസ പ്രകടനം നടത്തും. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാത്രി വരെ വ്യോമമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.

ഇന്ത്യ-പാക് സംഘർഷം രൂക്ഷം; യുഎൻ മേധാവി ആശങ്ക പ്രകടിപ്പിച്ചു
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാകിസ്താനിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.2 തീവ്രത
പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാകിസ്താനിലെത്തി തുർക്കി നാവികസേനയുടെ കപ്പൽ
കറാച്ചിയിൽ തുർക്കി നാവികസേനയുടെ കപ്പലെത്തി. ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിലാണ് കപ്പലിന്റെ വരവ്. സമുദ്ര വ്യാപാര ബന്ധം ശക്തിപ്പെടുത്താനാണ് സന്ദർശനമെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു.

ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് തക്കതായ മറുപടി നൽകും: രാജ്നാഥ് സിംഗ്
ഇന്ത്യയുടെ അതിർത്തി സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആക്രമണത്തിന് മുതിരുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും മുന്നറിയിപ്പ്. പാകിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട്.

പാക് യുവതിയെ വിവാഹം ചെയ്ത സിആർപിഎഫ് ജവാൻ: സിആർപിഎഫിന്റെ അനുമതിയോടെയാണ് വിവാഹം കഴിച്ചതെന്ന് വാദം
പാകിസ്ഥാൻ പൗരയായ യുവതിയെ വിവാഹം ചെയ്തതിന് പിരിച്ചുവിട്ട സിആർപിഎഫ് ജവാൻ മുനീർ അഹമ്മദ് സിആർപിഎഫിന്റെ അനുമതിയോടെയാണ് വിവാഹം കഴിച്ചതെന്ന് അവകാശപ്പെട്ടു. വിവാഹത്തിന് മുൻപും ശേഷവും എല്ലാ വിവരങ്ങളും സിആർപിഎഫിനെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ബന്ധുവായ യുവതിയെയാണ് വിവാഹം ചെയ്തതെന്നും ഇന്ത്യാ-പാക് വിഭജനത്തിന് മുൻപ് ഇരു കുടുംബങ്ങളും ഇന്ത്യയിലായിരുന്നു താമസിച്ചിരുന്നതെന്നും മുനീർ അഹമ്മദ് പറഞ്ഞു.