Pakistan

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കണമെന്ന് മലാല യൂസഫ് സായി
ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും വെറുപ്പും അക്രമവും അവസാനിപ്പിച്ച് സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കണം. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്നും മലാല അഭിപ്രായപ്പെട്ടു.

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; 13 സാധാരണക്കാർ കൊല്ലപ്പെട്ടു, സ്ഥിതിഗതികൾ വിലയിരുത്തി സൈന്യം
പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റു, ഇതിൽ 44 പേർ പൂഞ്ചിൽ നിന്നുള്ളവരാണ്. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ച സൈനികൻ. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഇന്ത്യക്കെതിരെ ഭീഷണിയുമായി അൽ ഖ്വയ്ദ; തിരിച്ചടിക്ക് ആഹ്വാനം
പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായി അൽ ഖ്വയ്ദ ഭീഷണി മുഴക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷമാണ് അൽ ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാഗമാണ് ഭീഷണി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക് പ്രകോപനം തുടരുന്നു; സർവ്വകക്ഷിയോഗം ചേർന്ന് കേന്ദ്രസർക്കാർ
പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ആരംഭിച്ചു. പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.

പാക് പ്രകോപനം: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി
പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു, 400-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി. സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമൃത്സർ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ; സഹായം വാഗ്ദാനം ചെയ്ത് ട്രംപ്
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രൈൻ അഭ്യർത്ഥിച്ചു. സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഇന്ത്യയും പാകിസ്താനും സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ച നടത്തിയെന്ന് പാക് വാദം; സ്ഥിരീകരിക്കാതെ ഇന്ത്യ
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് പാകിസ്താന്റെ അവകാശവാദം. പാക് സുരക്ഷാ ഉപദേഷ്ടാവ് അസിം മാലിക്, അജിത് ഡോവലുമായി സംസാരിച്ചെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാക് സൈന്യത്തിന് കനത്ത പ്രഹരം; ബലൂചിസ്ഥാനിൽ 12 സൈനികരെ കൊന്ന് ബിഎൽഎ
പാകിസ്താനിലെ ബലൂചിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടു. ബോളാൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഈ ആക്രമണം.

ഇന്ത്യയുടെ തിരിച്ചടിയിൽ ലോകരാജ്യങ്ങളുടെ പ്രതികരണം
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയെക്കുറിച്ച് ലോകരാജ്യങ്ങൾ പ്രതികരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണവും, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ അഭ്യർത്ഥനയും ചൈനയുടെ ആശങ്കയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.

തീവ്രവാദത്തിനെതിരെ കേന്ദ്രത്തിന് പിന്തുണയുമായി മുഖ്യമന്ത്രി; ഭീകരക്യാമ്പുകൾ തകർത്തതിൽ അഭിനന്ദനം
മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദത്തിനെതിരെ കേന്ദ്രസർക്കാരിനും പ്രതിരോധ സേനകൾക്കും പൂർണ്ണ പിന്തുണ അറിയിച്ചു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർക്കാൻ നയതന്ത്രപരമായ ഇടപെടലുകൾക്ക് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഏവരും ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ്; സൈന്യത്തിന് പൂർണ്ണ അധികാരം നൽകി ഷെഹ്ബാസ് ഷെരീഫ്
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ് സംഭവിച്ചു. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഏകദേശം 5.5 ശതമാനം വരെ തകർച്ച നേരിട്ടു. ഇതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യയ്ക്കെതിരായ ഏത് നടപടിയ്ക്കും സൈന്യത്തിന് പൂർണ്ണ അധികാരം നൽകി..

ഇന്ത്യക്കെതിരെ നീക്കത്തിന് അനുമതി നൽകി പാക് സൈന്യം; രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ഏത് നടപടിയും സ്വീകരിക്കാൻ പാക് സൈന്യത്തിന് പൂർണ്ണ അധികാരം നൽകി പാക് പ്രധാനമന്ത്രി. ഇതിന് പിന്നാലെ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി.