Pakistan

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താൻ തുടർച്ചയായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ചു.

അഫ്ഗാൻ – പാക് ചർച്ച പരാജയം; യുഎസ് ഡ്രോൺ തർക്കം പ്രധാന കാരണം
തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന പാകിസ്താൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ തങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കൻ ഡ്രോണുകൾ പറക്കാൻ അനുവദിക്കുന്ന കരാറുണ്ട് എന്ന് സമ്മതിച്ചതാണ് കാരണം. താലിബാൻ ഭീകരരെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ അറിയിച്ചതോടെ അഫ്ഗാനിസ്ഥാൻ ശക്തമായ നിലപാട് സ്വീകരിച്ചു.

പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് നവംബര് 10 വരെ മൂന്ന് സേനകളും സംയുക്തമായി സൈനികാഭ്യാസം നടത്തും. സര് ക്രീക്കില് പാകിസ്താന് പ്രകോപനപരമായ നീക്കങ്ങള് നടത്തിയാല് ശക്തമായ മറുപടി നല്കുമെന്ന് രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്കി.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു: ഖത്തർ വിദേശകാര്യമന്ത്രാലയം
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്.

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ രംഗത്ത്. പാക് സൈന്യം അവരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോൾ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാൻ പിന്മാറി
പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടർന്ന്, പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. നവംബർ 5 മുതൽ പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളിൽ നിന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയത്.

അഫ്ഗാൻ-പാക് സംഘർഷം: ഖത്തർ മധ്യസ്ഥതയിൽ ഇന്ന് ദോഹയിൽ ചർച്ച
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തർ ഇന്ന് മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകും. ദോഹയിൽ നടക്കുന്ന ചർച്ചയിൽ അഫ്ഗാൻ, പാക് പ്രതിനിധികൾ പങ്കെടുക്കും. ചർച്ചകൾക്കായി താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് വ്യോമാക്രമണം; താലിബാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപണം
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിൽ ആക്രമണം നടന്നതായി താലിബാൻ ആരോപിച്ചു. പാക് താലിബാൻ തലവൻ നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയും പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു.

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണയായി
അഫ്ഗാൻ-പാക് അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വെടിനിർത്തൽ ധാരണയായി. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ഇന്ന് വൈകീട്ട് 5:30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. നാല് ദിവസത്തിന് ശേഷം അഫ്ഗാൻ – പാക് അതിർത്തിയിൽ വീണ്ടും സംഘർഷമുണ്ടായി.

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാനിസ്ഥാൻ ഡ്രോൺ ആക്രമണം; നിരവധി സൈനികർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ കാണ്ഡഹാറിൽ സൈനിക ഏറ്റുമുട്ടൽ. പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം; 12 സാധാരണക്കാർ കൊല്ലപ്പെട്ടു, 100-ൽ അധികം പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടു. 100-ൽ അധികം പേർക്ക് പരിക്കേറ്റതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് അറിയിച്ചു. താലിബാൻ സേനയുടെ തിരിച്ചടിയിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടെന്നും 20 സുരക്ഷാ പോസ്റ്റുകൾ തകർത്തെന്നും അവകാശപ്പെടുന്നു.

പാക് ചാരവൃത്തി: രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ
രാജസ്ഥാനിലെ അൽവാറിൽ പാക് ചാരവൃത്തി നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. മംഗത് സിങ് എന്നയാളെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാൾ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന് കൈമാറിയതായി സൂചനയുണ്ട്.