Pahalgam Attack

പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന രംഗത്ത്. ഭീകരതയെ ചെറുക്കുന്നതിന് എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആഹ്വാനം ചെയ്തു. ലഷ്കർ-ഇ-ത്വയിബയുടെ ഉപസംഘടനയായി പ്രവർത്തിക്കുന്ന ടിആർഎഫ്, ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പഹൽഗാമിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ; ആക്രമണം നടത്തിയത് പാകിസ്താനെന്ന് മനോജ് സിൻഹ
പഹൽഗാമിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്ന് കരുതിയിരുന്നുവെന്നും, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്തതാണെന്നും സിൻഹ ആരോപിച്ചു.

പഹൽഗാം ആക്രമണം മനുഷ്യരാശിക്കെതിരായുള്ള വെല്ലുവിളി: പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ, പഹൽഗാം ആക്രമണം മനുഷ്യരാശിക്കെതിരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരേപോലെ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു വ്യക്തമാക്കി.

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ജയശങ്കർ ആഹ്വാനം ചെയ്തു.

കശ്മീർ താഴ്വരയിൽ വിനോദസഞ്ചാരം പുനരാരംഭിക്കുന്നു; 16 കേന്ദ്രങ്ങൾ തുറന്നു
പഹൽഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. ആദ്യഘട്ടത്തിൽ 16 കേന്ദ്രങ്ങളാണ് തുറക്കുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

പഹൽഗാം ആക്രമണം: വീരമൃത്യു വരിച്ച ജവാൻ്റെ കുടുംബത്തെ സന്ദർശിച്ച് സി.പി.ഐ.എം പ്രതിനിധി സംഘം
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ സി.പി.ഐ.എം പ്രതിനിധി സംഘം സന്ദർശിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം, ലോക്സഭാ നേതാവ് കെ. രാധാകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ആദിലിന്റെ ധീരമായ പോരാട്ടം രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

പഹൽഗാം ഭീകരാക്രമണം; അപലപിച്ച് പാളയം ഇമാം വി.പി. സുഹൈബ് മൗലവി
പാളയം ഇമാം വി.പി. സുഹൈബ് മൗലവി പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതവും പൈശാചികവുമായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും ഇമാം ഓർമ്മിപ്പിച്ചു.

സിന്ദൂരം തുടച്ചവർക്ക് ശക്തമായ മറുപടി നൽകി; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം തുടച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ശശി തരൂർ എംപി. ഭീകരതയ്ക്ക് ഇന്ത്യ എന്ത് മറുപടി നൽകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.

കശ്മീരിലെ ടൂറിസം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പഹൽഗാം ഭീകരാക്രമണമെന്ന് ജയശങ്കർ
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. കശ്മീരിലെ ടൂറിസം തകർക്കാനും മതമൈത്രി ഇല്ലാതാക്കാനുമുള്ള ഭീകരവാദികളുടെ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ഒരുമാസം; ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നടപ്പാക്കി സൈന്യം
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരു മാസം തികയുന്നു. പാക് ഭീകരവാദ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം നീതി നടപ്പാക്കി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണ്.

പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ്, 20 ലക്ഷം രൂപ പാരിതോഷികം!
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരിൽ മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എൻഐഎ വാട്സാപ്പ് നമ്പറും മെയിൽ ഐഡിയും പുറത്തുവിട്ടിട്ടുണ്ട്.

പഹൽഗാം ആക്രമണം: ഇന്ത്യ – പാക് സംയമനം പാലിക്കണമെന്ന് ജി7 രാഷ്ട്രങ്ങൾ
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ജി7 രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു. സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുമെന്നും അവർ അറിയിച്ചു. ജമ്മുവിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്.