P Rajeev

എഐ ക്യാമറ വിവാദം: പ്രതിപക്ഷത്തിന് മുഖത്തേറ്റ അടിയെന്ന് മന്ത്രി പി. രാജീവ്
എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. തെളിവുകൾ ഹാജരാക്കുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ കെൽട്രോണിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന്റെ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി: മന്ത്രി പി. രാജീവ്
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന്റെ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതിയുടെ കണ്ടെത്തൽ. കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പി. രാജീവ് അറിയിച്ചു. വിസി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരു കൂട്ടരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടർപട്ടിക ക്രമക്കേട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനി നെസ്റ്റ്: മന്ത്രി പി. രാജീവ്
കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയാണ് നെസ്റ്റ് ഗ്രൂപ്പിലെ എസ്എഫ്ഒ ടെക്നോളജീസെന്ന് മന്ത്രി പി. രാജീവ്. 3760 കോടി രൂപയുടെ വിറ്റുവരവുള്ള ഈ ഇന്ത്യൻ കമ്പനി, ലോകോത്തര വിമാനങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു. ഒമ്പതിനായിരത്തിലധികം പേർ നെസ്റ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്. ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.

വിസി നിയമനം: ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

കന്യാസ്ത്രീകൾ ജയിലിൽ കിടന്ന സംഭവം ഭരണഘടനാവിരുദ്ധം; മന്ത്രി പി. രാജീവ്
മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നതെന്നും ഇത് ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലുള്ള നടപടിയാണെന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നീ മൗലിക അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണിതെന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി. രാജീവ്
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. നിലമ്പൂരിൽ യു.ഡി.എഫ് മതരാഷ്ട്രവാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കേരളം വിദേശ നിക്ഷേപത്തിൽ ഒന്നാമതെന്ന് മന്ത്രി പി. രാജീവ്
വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതാണെന്നും ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റേത് ഒരു രാഷ്ട്രീയ പാർട്ടി നേതാവിൻ്റെ പ്രതികരണമാണെന്നും വ്യവസായിയുടേതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും കേസിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഒറ്റക്കെട്ടായി പിണറായി വിജയന് പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ യാത്ര: കേന്ദ്ര നടപടി അസാധാരണമെന്ന് പി രാജീവ്
കേന്ദ്ര സർക്കാർ അമേരിക്കൻ യാത്രയ്ക്ക് അനുമതി നിഷേധിച്ച നടപടി അസാധാരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. യാത്രാനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ ഒന്നു മുതൽ അമേരിക്കയിലും ലെബനനിലും സന്ദർശനം നടത്താനായിരുന്നു മന്ത്രിയുടെയും നാലംഗ സംഘത്തിന്റെയും പദ്ധതി.

എം ആര് അജിത്കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റം: മാനദണ്ഡങ്ങൾ പാലിച്ചെന്ന് മന്ത്രി പി രാജീവ്
എം ആര് അജിത്കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റം മാനദണ്ഡപ്രകാരമാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അന്വേഷണം നടക്കുന്നതുകൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്ന് സ്ക്രീനിംഗ് കമ്മിറ്റി. ജൂലൈ 1ന് അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

കൊച്ചി സ്മാര്ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരമല്ല, മൂല്യം നല്കുന്നതെന്ന് മന്ത്രി പി രാജീവ്
കൊച്ചി സ്മാര്ട്ട് സിറ്റി പദ്ധതിയില് നിന്ന് ടീകോമിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. നഷ്ടപരിഹാരമല്ല, 84 ശതമാനം ഇക്വിറ്റിയുടെ മൂല്യമാണ് നല്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സുതാര്യമായ രീതിയില് പ്രവര്ത്തനങ്ങള് നടക്കുമെന്നും മന്ത്രി ഉറപ്പുനല്കി.