Operation Sindoor

ഓപ്പറേഷൻ സിന്ദൂർ: മസൂദ് അസ്ഹറിൻ്റെ കുടുംബം കൊല്ലപ്പെട്ടെന്ന് ജെയ്ഷെ കമാൻഡർ
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജെയ്ഷെ കമാൻഡർ മസൂദ് ഇല്ല്യാസ് കശ്മീരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹാവൽപുരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിഗമനത്തെ ശരിവെക്കുന്നതാണ് മസൂദ് ഇല്ല്യാസിൻ്റെ വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിൽ എഫ്ഐആർ: പ്രതിഷേധവുമായി രാജീവ് ചന്ദ്രശേഖർ
"ഓപ്പറേഷൻ സിന്ദൂർ" എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആർ ഇട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് ഭാരതത്തിന്റെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂർ: സ്വാതന്ത്ര്യദിനത്തിൽ സൈനികർക്ക് ധീരതാ പുരസ്കാരം
സ്വാതന്ത്ര്യ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് പ്രത്യേക ആദരം നൽകും. മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നുള്ള സൈനികർക്ക് ധീരതക്കുള്ള പുരസ്കാരം നൽകും. ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ധീരത മെഡലുകൾ നൽകും.

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തത് എസ്-400 മിസൈലെന്ന് വ്യോമസേനാ മേധാവി
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തതായി വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു. റഷ്യൻ നിർമ്മിത എസ്-400 മിസൈൽ ഉപയോഗിച്ചാണ് ഈ വിമാനങ്ങൾ തകർത്തത്. 300 കിലോമീറ്റർ പരിധിയിൽ വെച്ച് തന്നെ പാക് യുദ്ധവിമാനങ്ങൾ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാമിന് തിരിച്ചടി നൽകി; പ്രതിജ്ഞ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പഹൽഗാമിന് തിരിച്ചടി നൽകുമെന്ന പ്രതിജ്ഞ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി ഈ അവസരത്തിൽ വ്യക്തമാക്കി. ലഖ്നൗവിൽ ബ്രഹ്മോസ് നിർമ്മാണം ആരംഭിക്കുമെന്നും പാകിസ്താന് ഇനി എന്തെങ്കിലും ചെയ്താല് ഈ മിസൈലുകള് കൊണ്ടാകും ഭീകരരെ നശിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിക്ക് പറയാനുള്ളത് താൻ പറയുന്നു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അമിത് ഷാ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും നിലപാടിനെയും വിമർശിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയാകും. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ ലോക്സഭയിൽ തള്ളിയിരുന്നു. സുരക്ഷാ വീഴ്ചയാണ് പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തി; ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ലഷ്കറി തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നൂറിലധികം ഭീകരവാദികൾ ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. പാകിസ്താൻ ദുസ്സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പാർലമെന്റ്; ശശി തരൂരിന് സംസാരിക്കാൻ അനുമതിയില്ല
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയിൽ ഡോക്ടർ ശശി തരൂർ എംപിക്ക് സംസാരിക്കാൻ അനുമതിയില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാർ പ്രതിനിധിയായി ചർച്ചകൾക്ക് തുടക്കം കുറിക്കും.

പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ; ഇന്ന് പാർലമെന്റിൽ ചർച്ച, പ്രതിപക്ഷത്തിന്റെ വിമർശനത്തിന് സാധ്യത
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ഇന്ന് പാർലമെന്റിൽ ചർച്ചയാകും. ലോക്സഭയിലും രാജ്യസഭയിലുമായി 16 മണിക്കൂർ ചർച്ചകൾ നടക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി പ്രതിപക്ഷം കാത്തിരിക്കുകയാണ്.

പാർലമെന്റ് സ്തംഭനാവസ്ഥയ്ക്ക് മാറ്റം? തിങ്കളാഴ്ച മുതൽ സഭാ സമ്മേളനം സാധാരണ നിലയിൽ നടത്താൻ സാധ്യത
കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റ് സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ മാറ്റം വരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാഷ്ട്രീയപരമായ പ്രാധാന്യമുള്ള ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം വിഷയങ്ങൾ ലോക്സഭയിൽ ചർച്ച ചെയ്യും. സഭാസമ്മേളനം തടസ്സപ്പെടുത്താതെ സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ: ജൂലൈ 29ന് പാർലമെന്റിൽ ചർച്ച
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 29-ന് പാർലമെന്റിൽ നടക്കും. 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ പങ്കെടുക്കും. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളും കേന്ദ്രസർക്കാരിന്റെ പ്രതികരണവും ഇതിൽ നിർണായകമാകും.