Odisha

Odisha development projects

ഒഡീഷയിൽ 60,000 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

നിവ ലേഖകൻ

ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ തദ്ദേശീയമായി നിർമ്മിച്ച 97,500-ൽ അധികം 4ജി മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്തു. കൂടാതെ ഗോത്രവിഭാഗങ്ങൾക്ക് 40,000 വീടുകൾ നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

Odisha teacher suspended

കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലി; ഒഡീഷയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു

നിവ ലേഖകൻ

ഒഡീഷയിലെ സർക്കാർ സ്കൂളിൽ കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മയൂർഭഞ്ച് ജില്ലയിലെ ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകന്തി കറിയാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സ്കൂൾ മാനേജ്മെൻ്റും വിദ്യാഭ്യാസവകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

Teacher thrashes students

കാൽതൊട്ട് വന്ദിക്കാത്തതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു; ഒഡീഷയിൽ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു

നിവ ലേഖകൻ

ഒഡീഷയിൽ കാൽതൊട്ട് വന്ദിക്കാത്തതിന് 31 വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. പരുക്കേറ്റ വിദ്യാർത്ഥികളെ ബെറ്റ്നോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Odisha gang rape case

ഒഡിഷയിൽ കാമുകന്റെ മുന്നിലിട്ട് 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

നിവ ലേഖകൻ

ഒഡിഷയിൽ 19-കാരിയെ കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Odisha student glue incident

ഒഡിഷയിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളുടെ കണ്ണിൽ പശ ഒഴിച്ചു; പ്രധാനാധ്യാപകന് സസ്പെൻഷൻ

നിവ ലേഖകൻ

ഒഡിഷയിലെ കാണ്ഡ്മാലിൽ സഹപാഠികളുടെ ക്രൂരമായ തമാശയെത്തുടർന്ന് ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളുടെ കണ്ണിൽ പശ ഒഴിച്ചു. സംഭവത്തിൽ 3,4,5 ക്ലാസുകളിലെ 8 വിദ്യാർത്ഥികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Bank Fraud Case

ഒഡീഷയിൽ വ്യവസായിയുടെ വീട്ടിൽ ഇഡി റെയ്ഡ്; കോടികളുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

നിവ ലേഖകൻ

ഒഡീഷയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ കോടികളുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ശക്തി രഞ്ജൻ ദാഷ് എന്ന വ്യവസായിയുടെ വീട്ടിൽ നിന്നാണ് പണവും ആഭരണങ്ങളും ആഡംബര കാറുകളും കണ്ടെത്തിയത്.

Odisha sexual assault case

ഒഡീഷയിൽ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകൻ; ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

നിവ ലേഖകൻ

ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംസ്കൃതം അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പരാതിയെത്തുടർന്ന് ഒളിവിൽപോയ 36-കാരനായ അധ്യാപകനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്നും, അന്ന് സ്കൂൾ അധികൃതർ താക്കീത് നൽകി ഒതുക്കിയെന്നും ആരോപണമുണ്ട്.

Odisha honor killing

ഒഡീഷയിൽ ഭാര്യവീട്ടുകാർ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

നിവ ലേഖകൻ

ഒഡീഷയിലെ ഗജപതി ജില്ലയിൽ ഭാര്യവീട്ടുകാർ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഗാർഹിക പീഡനത്തെ തുടർന്നുള്ള കേസിൽ വിചാരണ നടക്കവേയാണ് സംഭവം. വീഡിയോ വൈറലായതോടെ പോലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിച്ചു.

Odisha priest attack

ഒഡീഷയിൽ വൈദികരെ ആക്രമിച്ച സംഭവം; അക്രമിയുടെ വാദങ്ങൾ തള്ളി ഫാദർ ലിജോ നിരപ്പേൽ

നിവ ലേഖകൻ

ഒഡീഷയിൽ വൈദികരെ ആക്രമിച്ച സംഭവത്തിൽ അക്രമി സംഘത്തെ നയിച്ചയാളുടെ വാദങ്ങളെ ഫാദർ ലിജോ നിരപ്പേൽ തള്ളി. അക്രമികൾ ക്രൂരമായ മർദ്ദനമാണ് നടത്തിയതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മർദ്ദിച്ചിട്ടില്ലെന്നായിരുന്നു അക്രമി സംഘത്തെ നയിച്ച ജ്യോതിർമയി നന്ദയുടെ വാദം.

Odisha Christian attack

ഒഡീഷയിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവം; കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് ജോൺ ബ്രിട്ടാസ്

നിവ ലേഖകൻ

ഒഡീഷയിൽ മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. ഒഡീഷ കേന്ദ്ര സർക്കാരിന്റെ പരീക്ഷണശാലയായി മാറിയെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ വിഷയത്തിൽ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്രമന്ത്രിമാർ നിശബ്ദത പാലിക്കരുതെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു

Bajrang Dal attack

ഒഡീഷയിൽ വൈദികർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം; ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ അനുവാദമില്ലെന്ന് ഭീഷണി

നിവ ലേഖകൻ

ഒഡീഷയിൽ ബജ്റംഗ്ദൾ നടത്തിയ ആക്രമണത്തിൽ വൈദികർക്ക് നേരെ ഭീഷണിയുണ്ടായെന്നും, ക്രിസ്ത്യാനികൾക്ക് ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതായും ഫാ. ലിജോയുടെ പിതാവ് ജോർജ്ജ് വെളിപ്പെടുത്തി. വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ള സംഘത്തെ 70-നും 80-നും ഇടയിലുള്ള ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചുവെന്നും അദ്ദേഹം ട്വൻ്റിഫോറിനോട് പറഞ്ഞു. ഈ സംഭവത്തിൽ ബജ്റംഗ്ദൾ പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ഫാ. ലിജോയുടെ കുടുംബം ആവശ്യപ്പെട്ടു.

Bajrangdal attack

ഒഡിഷയിൽ മലയാളി വൈദികർക്ക് ക്രൂര മർദ്ദനം; ആസൂത്രിത ആക്രമണമെന്ന് സിസ്റ്റർ എലൈസ

നിവ ലേഖകൻ

ഒഡിഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ ആസൂത്രിത ആക്രമണം നടത്തിയെന്ന് സിസ്റ്റർ എലൈസ. ഒരു മതവിശ്വാസിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വൈദികനെ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

1235 Next