Nitish Kumar

നിതീഷിന് പിന്തുണയുമായി ഒവൈസി; സീമാഞ്ചലില് വികസനം എത്തിക്കണം, ഒപ്പം ഈ ഉറപ്പും വേണം
ബിഹാറിൽ നിതീഷ് കുമാറിൻ്റെ എൻഡിഎ സർക്കാരിന് പിന്തുണ അറിയിച്ച് അസദുദ്ദീൻ ഒവൈസി. സീമാഞ്ചൽ മേഖലയിൽ നീതി ഉറപ്പാക്കുകയും വികസനം പാട്നയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്താൽ പിന്തുണയ്ക്കാമെന്ന് ഒവൈസി അറിയിച്ചു. തീവ്രവാദം വളരാൻ അനുവദിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാറിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് നിതീഷ് കുമാർ; സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകി. മറ്റ് മന്ത്രിമാരുടെയും വകുപ്പുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്തു
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്യും.

നാളെ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
നിതീഷ് കുമാർ നാളെ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും തുടരും. പട്നയിലെ ഗാന്ധി മൈതാനത്ത് രാവിലെ 11.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.

നിതീഷ് കുമാർ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും
ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജ് പ്രതാപ് യാദവ് എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചു.

ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ; മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരും
ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരും. മന്ത്രിസ്ഥാനങ്ങൾ വീതം വെക്കുന്നതിനെ ചൊല്ലിയാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷം പ്രഖ്യാപനമുണ്ടാകും.

ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണം ഉടൻ; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകും
ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണത്തിലേക്ക്. ഗവർണറെ കണ്ട് എൻഡിഎ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാർ തന്നെ തുടരും.

തേജസ്വി യാദവിൻ്റെ പരാജയം: കാരണങ്ങൾ ഇതാ
ബിഹാർ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. നിതീഷ് കുമാറിൻ്റെ ഭരണത്തിനെതിരെയുള്ള വികാരം വോട്ടാക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയതിൻ്റെ കാരണങ്ങൾ പലതാണ്. സഖ്യകക്ഷികളെ പരിഗണിക്കാത്ത തേജസ്വിയുടെ ഏകപക്ഷീയമായ നേതൃത്വ ശൈലിയും മുന്നണിയിൽ വലിയ പിളർപ്പ് ഉണ്ടാക്കി.

പത്താം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാർ; ബിഹാറിൻ്റെ പ്രിയങ്കരനാകുന്നതെങ്ങനെ?
ഒൻപത് തവണ ബിഹാർ ഭരിച്ച നിതീഷ് കുമാർ പത്താമതും മുഖ്യമന്ത്രിയാകുന്നു. രാഷ്ട്രീയ രംഗപ്രവേശം മുതൽ മുന്നണി മാറ്റങ്ങൾ വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ഏടുകൾ പരിശോധിക്കുന്നു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

ബിഹാറിൽ നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്ററുകൾ; എൻഡിഎ കേവല ഭൂരിപക്ഷം കടന്നു
ബിഹാറിൽ എൻഡിഎ സഖ്യം ലീഡ് നിലയിൽ മുന്നേറ്റം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പോസ്റ്ററുകൾ. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പോസ്റ്ററുകൾ പതിച്ചത്. തിരഞ്ഞെടുപ്പിൽ ജെഡിയുവിനെ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററുകളിൽ നന്ദി അറിയിക്കുന്നുണ്ട്.

ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടും
ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.