New York Mayor

ട്രംപിനെ ഫാസിസ്റ്റ് എന്ന് ആവർത്തിച്ച് ന്യൂയോർക്ക് മേയർ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി ആവർത്തിച്ചു. വൈറ്റ് ഹൗസിൽ ഇരുവരും സൗഹാർദ്ദപരമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മംദാനിയുടെ ഈ പ്രസ്താവന. താൻ നേരത്തെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മംദാനി കൂട്ടിച്ചേർത്തു.

ട്രംപുമായി കൂടിക്കാഴ്ച നടത്തി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
ന്യൂയോർക്ക് നിയുക്ത മേയർ സോഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചു. ന്യൂയോർക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി.

സോഹ്റാന് അഭിനന്ദനവുമായി എം.ബി. രാജേഷ്
ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ സോഹ്റാൻ മംദാനിയെ അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്. കോർപ്പറേറ്റ് ലാഭത്തേക്കാൾ ഉപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന ഏവർക്കും ഈ വിജയം പ്രത്യാശ നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കൂടുതൽ 'സോഹ്റാന്മാർ' എല്ലായിടത്തും ഉയർന്നു വരാൻ ഈ മുന്നേറ്റം പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.