Netanyahu

ദിവസങ്ങൾക്കുള്ളിൽ ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹു; വെടിനിർത്തൽ ധാരണയിൽ കാലതാമസം പാടില്ലെന്ന് ട്രംപിന്റെ അന്ത്യശാസനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ ധാരണയിൽ കാലതാമസം വരുത്തരുതെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി, ചർച്ചകൾക്കായി യുഎസ് സംഘം ഈജിപ്തിലേക്ക് പോകും.

ഗസ്സയിൽ സമാധാനം: ട്രംപിന്റെ 20 ഇന പദ്ധതി നെതന്യാഹു അംഗീകരിച്ചു
ഗസ്സയിൽ ശാശ്വതമായ സമാധാനം ലക്ഷ്യമിട്ട് ട്രംപിന്റെ 20 ഇന പദ്ധതിക്ക് നെതന്യാഹുവിന്റെ അംഗീകാരം. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. ട്രംപിന്റെ നിർദ്ദേശങ്ങളോട് ഹമാസ് എങ്ങനെ പ്രതികരിക്കുമെന്ന ആകാംഷയിൽ ലോകം ഉറ്റുനോക്കുന്നു.

ഗസ്സ വെടിനിർത്തൽ: ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഗസ്സയിൽ വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു. വെടിനിർത്തൽ മാർഗ്ഗരേഖ വൈറ്റ് ഹൗസുമായി ചർച്ച ചെയ്യുമെന്ന് നെതന്യാഹുവും അറിയിച്ചു.

നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
ഖത്തറിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി. ഇസ്രായേൽ ഖത്തറിൽ കാടത്തമാണ് കാണിച്ചത്. ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള അവസാന പ്രതീക്ഷയും ഇല്ലാതായെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി വിമർശിച്ചു.

ഗസ്സയിലെ ആക്രമണം; നെതന്യാഹുവിനെ വിളിച്ച് ലിയോ മാര്പ്പാപ്പയുടെ ഇടപെടൽ
ഗസ്സയിലെ കത്തോലിക്ക പള്ളി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലിയോ മാർപാപ്പ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരണമെന്ന് നെതന്യാഹുവിനോട് മാർപാപ്പ ആവശ്യപ്പെട്ടു. എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യം മാർപാപ്പ സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

ഇറാനെതിരായ വിജയം തലമുറകളോളം നിലനിൽക്കും: നെതന്യാഹു
വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചു. ഇറാന്റെ ആണവ പദ്ധതികൾ തകർത്തതിൽ അമേരിക്കയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു. ട്രംപിന്റെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

ഖമേനിയെ ഇല്ലാതാക്കിയാൽ സംഘർഷം തീരും; ഇസ്രായേൽ സൈനിക നടപടിയെ ന്യായീകരിച്ച് നെതന്യാഹു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ ഇല്ലാതാക്കിയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ടെഹ്റാനിൽ ജനങ്ങൾ ഒഴിയണമെന്ന മുന്നറിയിപ്പിന് പിന്നാലെ നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകൾ.

ഗസ്സ: പലസ്തീനികളുടെ പുനരധിവാസം; ട്രംപിന്റെ നിർദ്ദേശം
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഗസ്സ വാസയോഗ്യമല്ലാതായെന്ന് ട്രംപ് പറഞ്ഞു. പലസ്തീൻ ജനത മേഖല വിട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം ഘട്ട വെടിനിർത്തൽ കരാറിനെക്കുറിച്ചും ചർച്ചകൾ നടന്നു.