Nepal

സുശീല കാർക്കിയുമായി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചു
നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കിയുമായി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണക്കുമെന്ന് മോദി അറിയിച്ചു

സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി; രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം
നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തി.

നേപ്പാളിൽ സുശീല കർക്കിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ
നേപ്പാളിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കും. സൈനിക മേധാവി അശോക് രാജ് സിഗ് ഡൽ വിവിധ ജെൻ സി സംഘങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സുശീല കർക്കിയെ ഭരണ ചുമതല ഏൽപ്പിക്കാൻ ധാരണയായി. ഇന്ത്യക്കാർ അടക്കം 51 പേർ ജെൻ സി സംഘർഷത്തിൽ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

നേപ്പാൾ കലാപം: ഹോട്ടലിന് തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരി മരിച്ചു
നേപ്പാൾ കലാപത്തിൽ ഉത്തർപ്രദേശ് സ്വദേശി രാജേഷ് ഗോള കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലിന് അക്രമികൾ തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഇതുവരെ 30 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, കാഠ്മണ്ഡുവിൽ നിരോധനാജ്ഞ തുടരുകയാണ്.

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം ഇന്ന് മടങ്ങിയെത്തും; എറണാകുളം നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുള്ളത്
നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങിയെത്തും. കേരള സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്. ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിപ്പോയത്.

നേപ്പാളിൽ വീണ്ടും സംഘർഷം; ജയിൽ ചാടിയ തടവുകാർക്ക് നേരെ വെടിവെപ്പ്, രണ്ട് മരണം
നേപ്പാളിൽ വീണ്ടും സംഘർഷം രൂക്ഷമായി. ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘർഷങ്ങൾ വ്യാപകമാകുന്നതിനിടെ ഏകദേശം 15,000 തടവുകാർ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടു. സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്തെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.

നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്
നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം തുറന്നു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.

നേപ്പാളിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
നേപ്പാളിൽ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് മലയാളി വിനോദസഞ്ചാരികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേപ്പാളിൽ യുവജനങ്ങളുടെ ജെൻ Z വിപ്ലവം; പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വഴി തെളിയിച്ചു
നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചോദ്യം ചെയ്ത് യുവാക്കൾ തെരുവിലിറങ്ങിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയും മന്ത്രിസഭയും രാജി വെച്ചു. തുടർന്ന് രാജ്യത്തിൻ്റെ ഭരണം സൈന്യം ഏറ്റെടുത്തു.

നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി
ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുന്നതുവരെ യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം. അവിടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിൽ മലയാളി സംഘം കുടുങ്ങി; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സഹായം തേടി
ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിൽ 40 ഓളം മലയാളികൾ കുടുങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപം കുടുങ്ങിയത്. എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായം തേടുകയാണ് ഇവർ.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി വെച്ചു
നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ഒടുവിൽ പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കെ.പി. ശർമ ഒലി രാജി വെക്കുകയായിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വെടിവെപ്പിൽ 20 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു.