NCERT

എൻസിഇആർടി യോഗത്തിൽ ചരിത്ര നിഷേധത്തിനെതിരെ കേരളം ശബ്ദമുയർത്തും
ദില്ലിയിൽ ഇന്ന് നടക്കുന്ന എൻസിഇആർടി കൗൺസിൽ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും. ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നതിനെതിരെയും എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചതിനെതിരെയും കേരളം ശക്തമായ നിലപാട് സ്വീകരിക്കും. യോഗത്തിന് ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ ഒഴിവാക്കി NCERT
ഏഴാം ക്ലാസ്സിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായം NCERT ഒഴിവാക്കി. പകരം മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി. ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കി.

എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഹിന്ദിക്ക് എതിരെ മന്ത്രി വി. ശിവൻകുട്ടി
കേന്ദ്രസർക്കാരിന്റെ ഹിന്ദി ഭാഷാ നയത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകുന്നതിനെ എതിർത്തു. ഡൽഹിയിൽ നടക്കുന്ന എൻസിഇആർടി യോഗത്തിൽ വിഷയം ഉന്നയിക്കും.

പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെ പേരുകൾ: എൻസിഇആർടിയുടെ വിശദീകരണം
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ നൽകിയിരിക്കുന്നത് കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി കൂടുതൽ അടുപ്പിക്കാനാണെന്ന് എൻസിഇആർടി. ഈ നടപടി ഭാഷാപരമായ അടിച്ചേൽപ്പിക്കലല്ലെന്നും എൻസിഇആർടി വ്യക്തമാക്കി. പുതിയ പേരുകൾ ഇന്ത്യയുടെ വൈവിധ്യത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും എൻസിഇആർടി വിശദീകരിച്ചു.

ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ; NCERT തീരുമാനത്തെ ശിവൻകുട്ടി വിമർശിച്ചു
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള NCERTയുടെ തീരുമാനം യുക്തിരഹിതവും സാംസ്കാരിക അടിച്ചമർത്തലുമാണെന്ന് വി ശിവൻകുട്ടി. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനെതിരെ ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കൽ വിവാദം
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതായി ആരോപണം. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് പോലും ഹിന്ദി തലക്കെട്ടുകൾ നൽകി. ത്രിഭാഷാ നയത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് എൻ സി ഇ ആർ ടി യുടെ ഈ നടപടി.

ദില്ലിയില് ആറു മുതല് എട്ടുവരെ ക്ലാസുകളില് ‘ബാഗില്ലാത്ത ദിവസങ്ങള്’; പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി
ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന് ആറു മുതല് എട്ടുവരെ ക്ലാസുകളിലെ വിദ്യാര്ത്ഥികള്ക്കായി പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. പത്തു ദിവസത്തേക്ക് ബാഗില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കുന്ന ഈ പദ്ധതി, സമ്മര്ദരഹിതവും ആനന്ദകരവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാര്ത്ഥികളുടെ സമഗ്ര വികസനത്തിനായി വിവിധ പ്രവര്ത്തനങ്ങളും നിര്ദേശിക്കപ്പെട്ടിട്ടുണ്ട്.