National Highway

ആലത്തൂർ ദേശീയപാത തകർച്ച: നിർമ്മാണ കമ്പനിക്കെതിരെ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി
പാലക്കാട് ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിക്കെതിരെ വിമർശനവുമായി കെ രാധാകൃഷ്ണൻ എംപി. ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് തകർന്ന സംഭവം ഗൗരവമായി കാണുന്നെന്നും ഉന്നതതല യോഗം വിളിക്കുമെന്നും എംപി അറിയിച്ചു.

കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗത്തേക്ക് സന്ദർശകർക്ക് വിലക്ക്; ദുരന്ത ടൂറിസം വേണ്ടെന്ന് കളക്ടർ
മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗത്തേക്കുള്ള പ്രവേശനം താൽക്കാലികമായി അടച്ചു. ഈ സ്ഥലത്തെ ദുരന്ത ടൂറിസമായി കാണരുതെന്ന് മലപ്പുറം കളക്ടർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തകരാത്ത ഭാഗത്തുള്ള സർവീസ് റോഡ് ഉടൻ തുറന്നു കൊടുക്കുമെന്നും തീരുമാനമായി.

ദേശീയപാതയിലെ തകർച്ചയിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ദേശീയപാതയുടെ തകർച്ചയിൽ പ്രതികരിക്കാൻ വൈകിയിട്ടില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് പൂട്ടിപ്പോയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ദേശീയപാതയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ വീഴ്ചയെന്ന് വരുത്താൻ ശ്രമം: മുഖ്യമന്ത്രി
ദേശീയപാത നിർമ്മാണത്തിലെ പ്രശ്നങ്ങൾ സർക്കാരിന്റെ വീഴ്ചയാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും ഇത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടുപോയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ദേശീയപാത 66: എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിൽ ദേശീയപാത 66 വികസനം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപേക്ഷിക്കപ്പെട്ട പദ്ധതിയിൽ സംസ്ഥാന സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏഴ് സ്ട്രെച്ചുകളിൽ പ്രവർത്തി പൂർത്തിയാക്കിയെന്നും ഭൂമി ഏറ്റെടുക്കലിന് 5580 കോടി രൂപ സംസ്ഥാനം നൽകിയെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

കൂരിയാട് ദേശീയപാത തകർന്ന സംഭവം; സന്ദർശനം ഒഴിവാക്കണമെന്ന് കളക്ടർ
മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷാ ഭീഷണിയുള്ളതിനാലുമാണ് ഈ നിർദ്ദേശം. വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർവ്വകക്ഷി യോഗം വിളിക്കുമെന്നും കളക്ടർ അറിയിച്ചു.

ദേശീയപാതയിലെ അപാകതകൾക്ക് സർക്കാരിനെ പഴിചാരാൻ ശ്രമം; വിമർശനവുമായി എം.വി ഗോവിന്ദൻ
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾക്ക് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ദേശീയപാത അതോറിറ്റി തന്നെ ഇതിന് മറുപടി നൽകിയിട്ടുണ്ട്. ദേശീയപാത 66 യാഥാർഥ്യമാക്കിയത് ഇടതുപക്ഷ സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാത തകർന്ന സംഭവം; എൻഎച്ച്എഐക്കെതിരെ ഹൈക്കോടതിയുടെ വിമർശനം
സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐക്കെതിരെ ഹൈക്കോടതി വിമർശനവുമായി രംഗത്ത്. റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി അതൃപ്തി അറിയിച്ചു. കേളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും എൻഎച്ച്എഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

കോഴിക്കോട് ദേശീയപാതയിൽ രണ്ടിടത്ത് വിള്ളൽ
കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽപ്പാലത്തിലും അമ്പലപ്പടി - ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നത് വിള്ളലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

ദേശീയപാതയിൽ കേരളത്തിന് പങ്കില്ല; മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ്: വി.ഡി. സതീശൻ
ദേശീയപാത നിർമ്മാണത്തിൽ കേരളത്തിന് പങ്കില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.പി.ആറിലെ മാറ്റങ്ങളെക്കുറിച്ച് സുരേഷ് ഗോപിയുടെ ആരോപണം ഗൗരവമായി കാണുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

ദേശീയപാത പൊളിഞ്ഞപ്പോള് അനാഥമായി; കേന്ദ്ര, സംസ്ഥാന സര്ക്കാരുകളെ പരിഹസിച്ച് മുരളീധരന്
ദേശീയപാത നിർമ്മാണത്തിലെ അപാകതകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് കെ. മുരളീധരൻ. ദേശീയപാതയ്ക്ക് രണ്ട് പിതാക്കൻമാരുണ്ടായിരുന്നത് അത് പൊളിഞ്ഞപ്പോൾ അനാഥമായ അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം വിമർശിച്ചു. റോഡിന്റെ നിർമ്മാണം പൂർണ്ണമായും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാനത്തിന് പങ്കില്ല; കുറ്റപ്പെടുത്തുന്നത് അവസരം കിട്ടിയവർ: മുഖ്യമന്ത്രി
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയപാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമി ഏറ്റെടുത്ത് നൽകുന്നത് സംസ്ഥാന സർക്കാരാണ്. നിർമ്മാണത്തിലെ പ്രശ്നങ്ങളിൽ എൽഡിഎഫിനെ കുറ്റപ്പെടുത്തുന്നത് അവസരം ലഭിച്ചവർ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.