N Vasu

ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വാസുവിനെ കസ്റ്റഡിയിൽ വിട്ടു; എ. പത്മകുമാറിനെ ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. എൻ. വാസുവിനെതിരെ കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഈ കേസിൽ തന്നെ എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്.

ശബരിമല കട്ടിളപ്പാളി കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ
ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ കേസിന്റെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ അറസ്റ്റ് നടന്നത്. എസ്ഐടി കസ്റ്റഡി അപേക്ഷ പിന്നീട് റാന്നി കോടതിയിൽ സമർപ്പിക്കും.

ശബരിമല സ്വർണ്ണക്കൊള്ള: എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്.

ശബരിമല കട്ടിളപ്പാളി കേസ്: എൻ. വാസു പ്രതിയായേക്കും
ശബരിമല കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിനെ പ്രതിചേർത്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കായി എസ്ഐടി നൽകിയ കസ്റ്റഡി അപേക്ഷയിൽ മുൻ ദേവസ്വം കമ്മീഷണർക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. നാളെ ഹൈക്കോടതിയിൽ എസ്ഐടി രണ്ടാം ഇടക്കാല റിപ്പോർട്ട് നൽകും.

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എന്. വാസുവിനെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോർട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് എൻ. വാസു
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും സ്പോൺസർ എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പ്രസിഡന്റായിരുന്ന കാലത്തല്ല ദ്വാരപാലക ശിൽപങ്ങൾ ഇളക്കി കൊണ്ടുപോയതെന്നും പിന്നീട് പുനഃസ്ഥാപിച്ചതെന്നും എൻ. വാസു മാധ്യമങ്ങളോട് പറഞ്ഞു.