Muslim League

കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി നൽകി. കോർപ്പറേഷൻ ഭരണം പിടിക്കാൻ യുഡിഎഫും എൻഡിഎയും സിപിഐഎമ്മും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് കോട്ടകളിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും യുഡിഎഫിനെ അപ്രസക്തമാക്കുമെന്നും ബിജെപി അവകാശപ്പെടുന്നു.

എറണാകുളത്ത് മുസ്ലിം ലീഗിൽ കൂട്ട സസ്പെൻഷൻ; വിമത നീക്കം ശക്തമായതോടെ നടപടിയുമായി പാർട്ടികൾ
എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ കൂട്ട നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. ജില്ലയിൽ വിമത നീക്കത്തിൽ ഇതുവരെ 10 പേർക്കെതിരെ നടപടിയെടുത്തു.

ലീഗിന് വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സാദിഖലി തങ്ങൾ
വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരിൽ പലരും മാറിയേക്കും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

ലീഗ്-ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; ഐഎൻഎൽ വിമർശനം
മുസ്ലീം ലീഗ്-ജമാഅത്തെ ഇസ്ലാമി സഖ്യം അപകടകരമാണെന്ന് ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറി സമദ് നരിപ്പറ്റ പറഞ്ഞു. ലീഗിൽ ജമാഅത്തെ ഇസ്ലാമിക് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയാർജിക്കൽ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാസർഗോഡ് മംഗൽപാടിയിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കാസർഗോഡ് മംഗൽപാടി പഞ്ചായത്തിലെ മണിമുണ്ട വാർഡിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിലാണ് സമീനയുടെ ഈ അപ്രതീക്ഷിത വിജയം. കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു.

എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യം
മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ എസ്.ഐ.ആറിനെതിരെ ഹർജി നൽകി. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും, BLO അനീഷിന്റെ ആത്മഹത്യയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. സമ്മർദ്ദത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും SIR നടപടികൾ നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ ആത്മഹത്യയിൽ പാർട്ടികൾ അവരുടെ മാനസിക നില കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തർക്കങ്ങൾ പരിഹരിച്ച ശേഷമാണ് പ്രഖ്യാപനം. തിരുവമ്പാടിയിൽ ലീഗ് വിമതർ എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കും.

നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
നിലമ്പൂരിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമായി. അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം തീരുമാനിച്ചു. മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്ന നാണികുട്ടി കൂമഞ്ചേരിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും ലീഗ് പരാജയപ്പെട്ടിരുന്നു.

വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിനിടെ കൂട്ടത്തല്ല്
വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ മുസ്ലിം ലീഗിൽ കൂട്ടത്തല്ല്. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയായിരുന്നു തർക്കം. ഇതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു.

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
പി.എം.എ സലാമിന്റെ ഡിവിഷനിൽ മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥിയായി കാലൊടി സുലൈഖ രംഗത്ത്. തിരൂരങ്ങാടി നഗരസഭയിലെ 25-ാം ഡിവിഷനിലാണ് സംഭവം. നിലവിലെ കൗൺസിലറും നഗരസഭ ഉപാധ്യക്ഷയുമായ കാലൊടി സുലൈഖയാണ് വിമത സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ ലീഗ് നേതൃത്വം നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.

പി.എം.എ സലാമിന്റെ പരാമർശം തള്ളി മുസ്ലിം ലീഗ്; വിമർശനം വ്യക്തിപരമായ അധിക്ഷേപമാകരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ വിവാദ പരാമർശങ്ങൾ തള്ളി മുസ്ലിം ലീഗ് രംഗത്ത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വിമർശനങ്ങൾ വഴിമാറുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പി.എം.എ സലാമിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ നിലപാടിനെ തള്ളി സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.