Muslim League

BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. സമ്മർദ്ദത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും SIR നടപടികൾ നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ ആത്മഹത്യയിൽ പാർട്ടികൾ അവരുടെ മാനസിക നില കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തർക്കങ്ങൾ പരിഹരിച്ച ശേഷമാണ് പ്രഖ്യാപനം. തിരുവമ്പാടിയിൽ ലീഗ് വിമതർ എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കും.

നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
നിലമ്പൂരിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമായി. അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം തീരുമാനിച്ചു. മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്ന നാണികുട്ടി കൂമഞ്ചേരിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും ലീഗ് പരാജയപ്പെട്ടിരുന്നു.

വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിനിടെ കൂട്ടത്തല്ല്
വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ മുസ്ലിം ലീഗിൽ കൂട്ടത്തല്ല്. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയായിരുന്നു തർക്കം. ഇതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു.

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
പി.എം.എ സലാമിന്റെ ഡിവിഷനിൽ മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥിയായി കാലൊടി സുലൈഖ രംഗത്ത്. തിരൂരങ്ങാടി നഗരസഭയിലെ 25-ാം ഡിവിഷനിലാണ് സംഭവം. നിലവിലെ കൗൺസിലറും നഗരസഭ ഉപാധ്യക്ഷയുമായ കാലൊടി സുലൈഖയാണ് വിമത സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ ലീഗ് നേതൃത്വം നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.

പി.എം.എ സലാമിന്റെ പരാമർശം തള്ളി മുസ്ലിം ലീഗ്; വിമർശനം വ്യക്തിപരമായ അധിക്ഷേപമാകരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ വിവാദ പരാമർശങ്ങൾ തള്ളി മുസ്ലിം ലീഗ് രംഗത്ത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വിമർശനങ്ങൾ വഴിമാറുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പി.എം.എ സലാമിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ നിലപാടിനെ തള്ളി സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.

പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പ്രാദേശികമായ സാഹചര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനമെടുക്കുകയെന്ന് പി.എം.എ സലാം വ്യക്തമാക്കി. മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയതിനെതിരെ യൂത്ത് ലീഗ് രംഗത്ത് വന്നിട്ടുണ്ട്.

പള്ളുരുത്തി ഹിജാബ് വിവാദം: ലീഗ് ഭീകരതയെ മതവൽക്കരിക്കുന്നുവെന്ന് ജോർജ് കുര്യൻ
പള്ളുരുത്തി ഹിജാബ് വിവാദത്തിൽ ലീഗിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലീഗിന്റെ രണ്ട് നേതാക്കൾ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഭീകരതയെ ലീഗ് മതവൽക്കരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ചു. ഹിജാബ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഗുണകരമല്ലെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ആ വിദ്യാർത്ഥിനിക്കും കുടുംബത്തിനും പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠനം ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലീഗ് എന്നും, അവർ എപ്പോൾ വേണമെങ്കിലും മുന്നണി മാറിയേക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥ തുടരും
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥയും ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നൽകില്ലെന്ന നിബന്ധനയും തുടരും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് അയച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കിയത് ഗുണം ചെയ്തുവെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു.

കെ.എം. ഷാജിക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. കെ.എം. ഷാജിയുടെ പ്രസ്താവന മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുന്നികൾക്കെതിരെ ഷാജി നടത്തുന്ന ആദ്യത്തെ പ്രതികരണമല്ല ഇതെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തി.