Mohanan Kunnummal

കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോഗം വിളിച്ചത്.

കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചതാണ് തർക്കത്തിന് കാരണം. ഇടത് സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാലാണ് പരാതി നൽകിയത്.

വിസിയെ തള്ളി കേരള യൂണിവേഴ്സിറ്റി യൂണിയൻ; സസ്പെൻഡ് ചെയ്ത രജിസ്ട്രാർ യൂണിയൻ വേദിയിൽ
കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ സസ്പെൻഷൻ നടപടി മറികടന്ന്, രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ യൂണിയൻ പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിച്ചു. ഇടത് വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ വി.സി പങ്കെടുക്കാതെ പ്രതിഷേധിച്ചു. യൂണിയൻ രജിസ്ട്രാർക്ക് പിന്തുണ നൽകിയത്, വി.സിക്കെതിരെയുള്ള പരസ്യമായ പ്രതിഷേധമായി വിലയിരുത്തപ്പെടുന്നു.

സർവകലാശാല സസ്പെൻഷൻ വിവാദം: പുതിയ നീക്കവുമായി വി.സി മോഹനൻ കുന്നുമ്മൽ
കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പുതിയ നീക്കങ്ങളുമായി മുന്നോട്ട്. എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടി. സിൻഡിക്കേറ്റ് ഉപസമിതി ചേരാൻ അനുവദിക്കാതെ ഹോൾ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഇടത് സിൻഡിക്കേറ്റുകളും അറിയിച്ചു.

വിസി ഒപ്പുവെച്ചു; കേരള സർവകലാശാല യൂണിയൻ പ്രവർത്തന ഫണ്ട് ഫയലിന് അംഗീകാരം
കേരള സർവകലാശാല യൂണിയൻ പ്രവർത്തന ഫണ്ട് ഫയലിൽ വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഒപ്പുവെച്ചു. മിനി കാപ്പൻ അയച്ച യൂണിയൻ ഫണ്ട് ഫയലാണ് ഒപ്പുവച്ചത്. രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് വി.സി അറിയിച്ചു.

കേരള സർവകലാശാലയിൽ രാജി തർക്കം; വിസിക്കെതിരെ നിയമനടപടിയുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമനടപടികളുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നോട്ട് പോകുന്നു. സർവ്വകലാശാല ചട്ടം ലംഘിച്ച് വി.സി പ്രവർത്തിക്കുന്നുവെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നത്.

വിസിക്കെതിരെ എസ്എഫ്ഐ സമരം കടുക്കുന്നു; ഇന്ന് സർവകലാശാലയിലേക്ക് മാർച്ച്
കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ സമരം ശക്തമാക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളുടെ തുടർച്ചയായിട്ടാണ് ഈ മാർച്ച് സംഘടിപ്പിക്കുന്നത്.

കേരള സർവകലാശാലയെ തകർക്കാൻ ശ്രമം; ഭരണ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് വിസി മോഹനൻ കുന്നുമ്മൽ
കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വിസി മോഹനൻ കുന്നുമ്മൽ. സർവകലാശാലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പ്രതിസന്ധി ഉണ്ടാക്കിയതാണെന്നും ഇതിന് പിന്നിൽ വൈസ് ചാൻസലർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രജിസ്ട്രാർ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പനോട് വി.സി
കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ ആവശ്യപ്പെട്ടിരുന്നു. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ മിനി കാപ്പന് ഉറപ്പ് നൽകി.

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനമൊഴിയാൻ മിനി കാപ്പൻ; വിസിക്ക് കത്ത് നൽകി
കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ മിനി കാപ്പൻ വൈസ് ചാൻസലർക്ക് കത്ത് നൽകി. തനിക്ക് ഈ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും വിവാദങ്ങളോട് താൽപര്യമില്ലെന്നും കത്തിൽ അവർ വ്യക്തമാക്കി. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം വി.സി പുറത്തിറക്കിയിരുന്നു.

വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാർ ഫയലുകൾ തീർപ്പാക്കി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. വൈസ് ചാൻസലറുടെ നിർദ്ദേശങ്ങൾ മറികടന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഫയലുകൾ തീർപ്പാക്കി. രജിസ്ട്രാർക്കെതിരെ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകി.

രജിസ്ട്രാർക്ക് പ്രവേശനം വിലക്കാൻ വി.സിക്ക് അധികാരമില്ല; ഹൈക്കോടതിയെക്കാൾ വലുതല്ലെന്ന് ഷിജു ഖാൻ
കേരള സർവകലാശാലയിൽ രജിസ്ട്രാർക്ക് പ്രവേശനം നിഷേധിക്കാൻ വൈസ് ചാൻസിലർക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ. ഹൈക്കോടതിയെക്കാൾ വലിയ അധികാരമില്ലാത്ത വി.സി., രജിസ്ട്രാർക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് നിലനിൽക്കുമ്പോൾ രജിസ്ട്രാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ കഴിയില്ലെന്നും ഷിജു ഖാൻ അഭിപ്രായപ്പെട്ടു.