Middle East Conflict

ലെബനനിൽ ഇസ്രായേൽ ആക്രമണം; തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടം
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ലെബനനിലും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ ഗ്രാമപ്രദേശങ്ങളിൽ ആക്രമണം നടക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ സാന്നിധ്യം സുരക്ഷാ ധാരണകൾ ലംഘിക്കുന്നതിനാൽ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ വാദം.

ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; ടെൽ അവീവിലും ഹൈഫയിലും സ്ഫോടനങ്ങൾ
അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രായേലിലെ പത്തിടങ്ങളിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേലില് മിസൈല് ആക്രമണം നടത്തി ഇറാന്; ടെഹ്റാനില് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്
യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഇസ്രായേലും ഇറാനും തമ്മിൽ രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേൽ ടെഹ്റാനിലും ബുഷ്ഹെറിലും കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേലിൽ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; 24 മരണം
ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം തുടരുന്നു. ബീർഷെബയിലെ താമസസ്ഥലങ്ങൾക്കുനേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഇതുവരെ 24 പേർ കൊല്ലപ്പെടുകയും 600-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ വ്യോമസേന ഇറാന്റെ ആണവായുധ ഗവേഷണ കേന്ദ്രം തകർത്തു.

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു; ടെഹ്റാനിൽ ആക്രമണം, കീഴടങ്ങാൻ ആഹ്വാനം ചെയ്ത് ട്രംപ്
ഇസ്രായേലും ഇറാനും തമ്മിൽ മിസൈൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്നും ടെൽ അവീവിലെ മൊസാദ് കേന്ദ്രം തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഹൈഫയിലും ടെൽ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകുവാൻ ഇറാൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകി.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല് ആക്രമണം; ടെല് അവീവില് കനത്ത പുക
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന് മിസൈല് ആക്രമണം നടത്തിയതായി റിപ്പോര്ട്ട്. ജെറുസലേമിന്റെ ആകാശത്ത് പൊട്ടിത്തെറിയുടെ ശബ്ദങ്ങള് കേട്ടതായും തീവ്രതയേറിയ പ്രകാശം കണ്ടതായും വിവരമുണ്ട്. ആക്രമണത്തില് ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും ഏഴ് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല് അറിയിച്ചു. ഇസ്രായേലും ഇറാനും സ്ഥിരീകരണം നല്കിയിട്ടുണ്ട്.

ഇസ്രായേലിന് തിരിച്ചടി നല്കി ഇറാന്; നൂറിലധികം ഡ്രോണുകള് അതിര്ത്തി കടന്നു
പശ്ചിമേഷ്യയില് വീണ്ടും യുദ്ധഭീതി ഉയര്ത്തി ഇറാന്റെ തിരിച്ചടി. ഇസ്രായേല് അതിര്ത്തി കടന്ന് നൂറിലധികം ഡ്രോണുകള് വര്ഷിച്ചാണ് ഇറാന് തിരിച്ചടിച്ചത്. ഇതിനു മുന്നോടിയായി ഇറാനിലെ അഞ്ചിടങ്ങളില് ഇസ്രായേല് നടത്തിയ സ്ഫോടനങ്ങള് സ്ഥിതിഗതികള് സങ്കീര്ണ്ണമാക്കി. തങ്ങള്ക്ക് ഇത് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രായേലിന് സമ്മതിക്കേണ്ടിവന്നു.

ഇസ്രായേലിന് താക്കീതുമായി ഇറാൻ പ്രസിഡന്റ്; തിരിച്ചടി ഉറപ്പെന്ന് മസൂദ് പെസഷ്കിയാൻ
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്. ചെയ്ത തെറ്റിന് ഇസ്രായേൽ ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാന്റെ പ്രതികരണം ശക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിന് കയ്പേറിയ വിധി ലഭിക്കും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നു
ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം ഇറാനിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തിരഞ്ഞെടുത്തിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി വ്യക്തമാക്കി.

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നസീം ഖാസിം
ഹിസ്ബുള്ളയുടെ പുതിയ തലവനായി ചുമതലയേറ്റ നസീം ഖാസിം ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ പാലസ്തീനിലെ കൂട്ടക്കുരുതിയെ അദ്ദേഹം വിമർശിച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഖാസിമിന്റെ നിയമനം താൽക്കാലികമാണെന്ന് പ്രതികരിച്ചു.

ഹിസ്ബുള്ളയുടെ പുതിയ തലവന് താത്ക്കാലികം മാത്രം: ഭീഷണിയുമായി ഇസ്രയേല്
ഇസ്രയേല് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹിസ്ബുള്ളയുടെ പുതിയ തലവനെതിരെ ഭീഷണി ഉയര്ത്തി. നെയിം ക്വസെമിന്റെ നിയമനം താത്ക്കാലികമാണെന്നും അദ്ദേഹം ആ സ്ഥാനത്ത് അധികകാലം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേല് നടത്തിയ വ്യോമാക്രമണത്തില് ഹിസ്ബുല്ലയുടെ മുന് തലവന് കൊല്ലപ്പെട്ടിരുന്നു.

തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ അടുത്ത നേതാവ് കൊല്ലപ്പെട്ടു
തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീൻ കൊല്ലപ്പെട്ടത്. സഫീദ്ദീൻ കൊല്ലപ്പെട്ട ആക്രമണത്തിൽ മറ്റ് 25 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു.